തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡിെൻറ സമൂഹവ്യാപനം നടന്നുകഴിെഞ്ഞന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ(െഎ.എം.എ). ഇക്കാര്യം ജൂൈല ഒന്നിന് മുഖ്യമന്ത്രി പിണറായി വിജയനെ നേരിൽ കണ്ടും രേഖാമൂലവും അറിയിച്ചിട്ടുണ്ടെന്ന് െഎ.എം.എ സംസ്ഥാന പ്രസിഡൻറ് എബ്രഹാം വർഗീസ് വ്യക്തമാക്കി. മൂന്നു കാര്യങ്ങളാണ് സമൂഹവ്യാപനം നടന്നതിന് കാരണമായി െഎ.എം.എ ചൂണ്ടിക്കാട്ടുന്നത്. ഉറവിടമറിയാത്ത കേസുകളാണ് ഇതിലൊന്ന്.
രോഗലക്ഷണങ്ങൾ കാണിക്കാതെയുള്ള രോഗവ്യാപനമാണ് രണ്ടാമത്തേത്. ആരോഗ്യപ്രവർത്തകർ തുടർച്ചയായി കോവിഡ് പോസിറ്റിവാകുന്നതാണ് മൂന്നാമത്തെ സാഹചര്യം. കോവിഡ് രോഗികളെ ചികിത്സിക്കുന്നവരോ കോവിഡ് വാർഡിൽ ജോലിയെടുക്കുന്നവരോ അല്ല സാധാരണ രോഗികളെ ചികിത്സിക്കുന്നവരാണ് രോഗബാധിതരായത്. ഇനിയും ബോധവത്കരണംകൊണ്ട് കാര്യമില്ല. ആളുകൾ എവിടെയും അകലവും മാനദണ്ഡങ്ങളും പാലിക്കുന്നില്ല.
ഇളവുകൾ ഗുണെത്തക്കാളേറെ ദോഷകരമായി എന്നാണ് വ്യക്തമാവുന്നത്. തനിക്ക് രോഗം വരില്ലെന്നാണ് ഒാരോരുത്തരുടെയും ധാരണ. അപകടത്തിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്- സംഘടന ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.