കോഴിക്കോട്: ശാസ്ത്രവും സാേങ്കതിക വിദ്യയും വൻ പുരോഗതി പ്രാപിച്ചിട്ടും സംസ്ഥാനത്ത് ശാസ്ത്രബോധത്തിനുപകരം അന്ധവിശ്വാസം വർധിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരള ശാസ്ത്ര സാേങ്കതിക പരിസ്ഥിതി കൗൺസിൽ വിവിധ സർക്കാർ സ്ഥാപനങ്ങളുമായി സഹകരിച്ച് നടത്തിയ ശാസ്ത്രാവബോധ വാരാഘോഷത്തിെൻറ ഭാഗമായി നടന്ന കേരള റാലി ഫോര്‍ സയന്‍സിെൻറ സംസ്ഥാന സമാപനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മീസിൽസ് റൂബെല്ല വാക്സിനേഷനെതിരെ സംഘടിതമായി അന്ധവിശ്വാസങ്ങൾ പ്രചരിപ്പിക്കുകയാണ്. രോഗം വന്നാൽ ചികിത്സക്കുപകരം പ്രാർഥിച്ചാൽ മതിയെന്നു കരുതുന്നവർ ഇപ്പോഴുമുണ്ട്.
ഇത്തരം അവസ്ഥ മാറണമെങ്കിൽ ശാസ്ത്രബോധം സാമാന്യബോധമായി മാറേണ്ടതുണ്ട്. ദുർമന്ത്രവാദം പോലുള്ള കാടത്തങ്ങളിൽ സ്ത്രീകളും കുട്ടികളും ഇരയാക്കപ്പെടുന്നു. ശാസ്ത്രാവബോധം എന്നാൽ, എന്തിനെയും ചോദ്യംചെയ്യാനുള്ള മനസ്സാണ്. അടുത്തകാലത്ത് ശാസ്ത്രയുക്തികളെ ചോദ്യം ചെയ്യുന്ന ബോധപൂർവമായ പിന്തിരിപ്പൻ പ്രവർത്തനങ്ങൾ രാജ്യത്ത് നടക്കുന്നു. ഭരണഘടനാ സ്ഥാനം വഹിക്കുന്നവരടക്കം ഇതിന് മുൻകൈയെടുക്കുന്നു.
ഇതിഹാസ കഥകൾക്ക് ശാസ്ത്രപരിവേഷം നൽകുക വഴി പുണെയിൽ നടന്ന സയൻസ് കോൺഗ്രസ് തന്നെ കുപ്രസിദ്ധിയാർജിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ഡോ. സുരേഷ്ദാസ് അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് ബാബു പറശ്ശേരി, കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രസിഡൻറ് ടി. ഗംഗാധരന്, ലൈബ്രറി കൗണ്‍സില്‍ ജില്ല പ്രസിഡൻറ് എന്‍. ശങ്കരന്, പ്രഫ. കെ. ശ്രീധരന്, ഡോ. വി.എസ്. രാമചന്ദ്രന്, ഡോ. എന്‍. സിജേഷ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.