കോട്ടയം: പാത്രിയർക്കീസ് വിഭാഗവുമായുള്ള തർക്കപരിഹാരത്തിനായി സർക്കാർ നിയമിച ്ച മന്ത്രിസഭ ഉപസമിതി വിളിക്കുന്ന ചർച്ചയിൽ ഒാർത്തഡോക്സ് സഭ പെങ്കടുക്കില്ലെന് ന് എപ്പിസ്കോപ്പൽ സുന്നഹദോസ് സെക്രട്ടറി യൂഹാനോൻ മാർ ദിയസ്കോറോസ് മെത്രാപ ്പൊലീത്ത.
സഭയുടെ നിലപാട് ഉപസമിതി അധ്യക്ഷനെയും ബന്ധപ്പെട്ട അധികാരികളെയും രേ ഖാമൂലം അറിയിച്ചിട്ടുണ്ട്. പ്രശ്നപരിഹാര ചർച്ചകളിലും സമവായ ശ്രമങ്ങളിലും സഭ എക്കാലവും സഹകരിച്ചിട്ടുണ്ട്. എന്നാൽ, അപ്പോഴെല്ലാം പാത്രിയർക്കീസ് വിഭാഗത്തിെൻറ നിസ്സഹകരണവും പിടിവാശിയും മൂലം തീരുമാനമുണ്ടായിട്ടില്ല.
1995ലെ സുപ്രീംകോടതി വിധിയിൽ രമ്യമായ പ്രശ്നപരിഹാരത്തിന് നിർദേശിച്ചിരുന്നു. സുപ്രീംകോടതി തീർപ്പാക്കിയ കാര്യത്തിൽ വീണ്ടും സമവായ ചർച്ച നടത്താൻ സർക്കാറിന് സാധ്യമാകുന്നതെങ്ങനെയാണെന്ന് അദ്ദേഹം ചോദിച്ചു.
ഓർത്തഡോക്സ് വിഭാഗം ബഹിഷ്കരിക്കുന്ന ചർച്ചകളിൽ യാക്കോബായ വിഭാഗം പങ്കെടുക്കും. വൈകീട്ട് മൂന്നിന് ഉപസമിതിക്ക് നേതൃത്വം നൽകുന്ന മന്ത്രി ഇ.പി. ജയരാജെൻറ സാന്നിധ്യത്തിലാണ് ചർച്ച.
ചർച്ചകളിൽ യാക്കോബായ സഭയെ പ്രതിനിധീകരിച്ച് സുന്നഹദോസ് സെക്രട്ടറി ഡോ. തോമസ് മാർ തീമോത്തിയോസ്, മെത്രാപ്പോലീത്തമാരായ ഡോ. ജോസഫ് മാർ ഗ്രിഗോറിയോസ്, ഡോ. കുര്യാക്കോസ് മാർ തെയോഫിലോസ്, വൈദിക ട്രസ്റ്റി ഫാ. സ്ലീബാ പോൾ വട്ടവേലിൽ കോറെപ്പിസ്കോപ്പ, അൽമായ ട്രസ്റ്റി സി.കെ. ഷാജി, സെക്രട്ടറി പീറ്റർ കെ. ഏലിയാസ് തുടങ്ങിയവർ പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.