തിരുവനന്തപുരം: പ്രളയത്തിൽ തകർന്ന വിനോദസഞ്ചാര മേഖലയുടെ അതിജീവനത്തിന് കരുത്തായി നീലക്കുറിഞ്ഞിപ്പൂക്കൾ. മൂന്നാറിനെ ടൂറിസം ഭൂപടത്തിൽ എത്തിച്ച നീലക്കുറിഞ്ഞിയും ചോലക്കുറിഞ്ഞിയും 60 വർഷത്തിന് ശേഷം ഇതാദ്യമായി ഒന്നിച്ചു വിരിഞ്ഞു. വംശനാശഭീഷണി നേരിടുന്ന വരയാടുകളുടെ ജന്മഗൃഹമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഇരവികുളം ദേശീേയാദ്യാനത്തിലെ രാജമലയിലാണ് രണ്ടിനം കുറിഞ്ഞികളും പൂവിട്ടുതുടങ്ങിയത്. കനത്ത മഴയെ തുടർന്ന് ഇത്തവണ കുറിഞ്ഞി പൂക്കുമോയെന്ന ആശങ്കയുണ്ടായിരുന്നു.
12 വർഷത്തിലൊരിക്കൽ പൂക്കുന്ന നീലക്കുറിഞ്ഞിയും 10 വർഷത്തെ ആയുസ്സിനൊടുവിൽ പൂവിടുന്ന ചോലക്കുറിഞ്ഞിയും ഒന്നിച്ച് പൂക്കുന്നത് 60 വർഷത്തിന് ശേഷമാണ്. സെപ്റ്റംബർ, ഒക്േടാബർ മാസങ്ങളിലാണ് ചോലക്കുറിഞ്ഞി പൂക്കുന്നത്. മൂന്നാർ മലകളിലെ നീലക്കുറിഞ്ഞി ആഗസ്റ്റിൽ പൂത്തുതുടങ്ങേണ്ടതായിരുെന്നങ്കിലും മഴയെ തുടർന്ന് വൈകി.
ഇത്തവണ എട്ടുലക്ഷം സഞ്ചാരികൾ മൂന്നാറിലെത്തുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ, കനത്ത മഴയും പ്രകൃതിക്ഷോഭവും തിരിച്ചടിയായി. മഴ മാറി വെയിൽ വന്നതോടെ കുറിഞ്ഞി പൂത്തുതുടങ്ങിയെങ്കിലും കേരളത്തിന് പുറത്ത് നിന്നുള്ള സഞ്ചാരികൾ മടിച്ചുനിൽക്കുകയാണ്. എലിപ്പനി വ്യാപകമാണെന്ന പ്രചാരണവും ‘കേരളം തകർന്നടിഞ്ഞതിനാൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായം തേടി’ വടക്കേ ഇന്ത്യൻ മാധ്യമങ്ങളിൽ വരുന്ന പരസ്യവുമാണ് ടൂറിസത്തിന് തിരിച്ചടിയാകുന്നത്. വിദേശ ടൂറിസ്റ്റുകളെ പിന്തിരിപ്പിക്കുന്നത് എലിപ്പനിഭീതിയാണ്. മൂന്നാർ മേഖലയിൽ ഇതുവരെ എലിപ്പനി റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യവകുപ്പ് പറയുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.