തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയെൻറ സുരക്ഷ വർധിപ്പിച്ചു. നാല് കമാൻഡോകളെ കൂടി ഉൾപ്പെടുത്തി സുരക്ഷ സംഘത്തെ വിപുലീകരിക്കും. സ്േറ്ററ്റ് സെക്യൂരിറ്റി റിവ്യൂ കമ്മിറ്റി യോഗത്തിലാണ് തീരുമാനം. ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരെൻറ സുരക്ഷയും വർധിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. നിലവിൽ ആറു പൊലീസ് ഉദ്യോഗസ്ഥർ ഉൾപ്പെട്ട സംഘമാണ് മുഖ്യമന്ത്രിക്ക് സുരക്ഷ ഒരുക്കുന്നത്. പുതിയ തീരുമാനപ്രകാരം നാലു കമാന്‍ഡോകൾ കൂടി ഇവർക്കൊപ്പം ചേരും.
ആർ.എസ്.എസ് ഉൾപ്പടെയുള്ള സംഘടനകളിൽ നിന്ന് ഭീഷണിയുയർന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രിക്ക് അധിക സുരക്ഷ നൽകാൻ തീരുമാനിച്ചത്. നേരത്തെ പിണറായി വിജയെൻറ തല കൊയ്യുന്നവർക്ക് ഉജ്ജയിനിലെ ആർഎസ്എസ് പ്രാദേശിക നേതാവ് കുന്ദൻ ചന്ദ്രാവത് ഒരു കോടി രൂപ ഇനാം പ്രഖ്യാപിച്ചിരുന്നു. ഇതിനു പുറമെ പിണറായി മംഗളൂരു സന്ദർശിക്കുന്നതിനെതിരെ സംഘപരിവാർ സംഘടനകൾ ഹർത്താൽ ഉൾപ്പെടെയുള്ള പ്രതിഷേധ പരിപാടികളും സംഘടിപ്പിച്ചിരുന്നു. ഈ പശ്ചാത്തലത്തിൽ രഹസ്യാന്വേഷണ വിഭാഗം നൽകിയ ശിപാർശ കൂടി പരിഗണിച്ചാണ് അദ്ദേഹത്തിന്റെ സുരക്ഷ വർധിപ്പിക്കാനുള്ള തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.