തിരുവനന്തപുരം: മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കർ ഉൾപ്പെടെയുള്ളവരെ സംരക്ഷിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയെൻറ നിലപാട് അദ്ദേഹം ആരെയോ ഭയപ്പെടുന്നതിെൻറ സൂചനയല്ലേയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മറ്റു ഒമ്പത് ചോദ്യങ്ങൾ കൂടി അദ്ദേഹം ഉന്നയിച്ചു.
എങ്ങനെയാണ് ഇൗ ലോക്ഡൗൺ കാലത്ത് യാതൊരു ബുദ്ധിമുട്ടുമില്ലാതെ കേസിലെ പ്രതികൾ ബംഗളൂരുവിലേക്ക് കടന്നത്, സംസ്ഥാന സർക്കാറിെൻറ പൂർണ സഹകരണത്തോടെയെല്ലേ ഇവർ സംസ്ഥാനം കടന്നുപോയത്, എഫ്.െഎ.ആർ എടുത്ത് എന്തുകൊണ്ട് അന്വേഷിക്കാൻ പൊലീസ് തയാറായില്ല, പ്രതികളുമായി ബന്ധമുള്ള മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കറിനെ സസ്പെൻഡ് ചെയ്യാത്തത് എന്തുകൊണ്ട്, മുഖ്യമന്ത്രിയുടെ ഒാഫിസ് സംശയത്തിെൻറ നിഴലിലായിട്ടും പഴുതടച്ച അന്വേഷണത്തിന് എന്തുകൊണ്ട് സർക്കാർ തയാറാകുന്നില്ല, ശിവശങ്കറിന് അല്ലാെത മുഖ്യമന്ത്രിയുശട ഒാഫിസിലെ മറ്റാർക്കെങ്കലും പ്രതികളുമായി ബന്ധമുണ്ടോ, പ്രതിയുടെ വിദ്യാഭ്യാസ യോഗ്യത സർട്ടിഫിക്കറ്റുകൾ വ്യാജമായിട്ടും എന്തുകൊണ്ട് അന്വേഷണം നടത്താൻ തയാറാകുന്നില്ല, െഎ.ടി വകുപ്പിൽ അടുത്ത് കാലത്തായി നടന്ന അനധികൃത നിയമനങ്ങളും സി.ഡിറ്റിൽ പാർട്ടി പ്രവർത്തകരെ കുത്തിക്കയറ്റിയതും അന്വേഷിക്കാത്തത് എന്തുകൊണ്ട്, രാജ്യേദ്രാഹ കേസിൽ പ്രതിയായ വനിതയെ സർക്കാറിെൻറ തന്ത്രപ്രധാന പോസ്റ്റിൽ നിയമിച്ചിട്ടും പ്രൈസ് വാട്ടർ കൂപ്പേഴ്സ് എന്ന കമ്പനിയെ എന്തുകൊണ്ട് ബ്ലാക്ക്ലിസ്റ്റിൽ ഉൾപ്പെടുത്തിയില്ല തുടങ്ങിയ ചോദ്യങ്ങളാണ് രമേശ് ചെന്നിത്തല ഉന്നയിച്ചത്.
സംസ്ഥാന സർക്കാറിന് ഒന്നും ചെയ്യാനില്ല, എല്ലാം എൻ.െഎ.എ അന്വേഷിക്കേട്ടയെന്ന മുഖ്യമന്ത്രിയുടെ നിലപാട് അങ്ങേയേറ്റം പ്രതിഷേധാർഹമാണ്. സംസ്ഥാന സർക്കാർ കണ്ടെത്തേണ്ട കാര്യങ്ങൾ അന്വേഷിക്കുക തന്നെ വേണം.
കോവിഡ് കാലത്ത് പൊലീസിെൻറയും സർക്കാറിലെ ഉന്നതരുടെയും സഹായത്തോടെയാണ് പ്രതികൾ ബംഗളൂരുവിലെത്തിയതെന്ന് അദ്ദേഹം ആരോപിച്ചു. അസാധാരണ സാഹചര്യത്തിലെ അത്യപൂർവ നടപടിയാണിത്. സംസ്ഥാന പൊലീസും സംശയത്തിെൻറ നിഴലിലേക്ക് മാറുകയാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
Latest Video:
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.