അരൂർ: കോവിഡ് പ്രതിരോധത്തിെൻറ ഭാഗമായി ചന്തിരൂർ മത്സ്യ മാർക്കറ്റ് 16 വരെ അടക്കാൻ വ്യാപാരികളുടെയും മത്സ്യലേലക്കാരുടെയും യോഗം തീരുമാനിച്ചു. മത്സ്യം മൊത്തമായും ചില്ലറയായും വിൽപന നടത്തുന്ന മാർക്കറ്റാണിത്.
ഇതരസംസ്ഥാനങ്ങളിൽ നിന്നാണ് മത്സ്യം കൂടുതലായി എത്തുന്നത്. പ്രതിദിനം 20 ലക്ഷം രൂപയുടെ കച്ചവടം നടക്കുന്ന മാർക്കറ്റാണിത്. ആയിരത്തിലധികം ആളുകൾ ദിവസവും എത്തുന്നു. അതുകൊണ്ടുതന്നെ ആരോഗ്യ വകുപ്പിെൻറ നിർദേശം അനുസരിച്ചുള്ള സാമൂഹിക അകലം പാലിക്കാൻ കഴിയാറില്ല.
ആലുവ മാർക്കറ്റ് അടച്ചതിനെ തുടർന്ന് അവിടെനിന്നും മത്സ്യം വാങ്ങാൻ ഇവിടെ കച്ചവടക്കാർ എത്തുന്നുണ്ടെന്നറിഞ്ഞതും മാർക്കറ്റ് അടച്ചിടുന്നതിന് കാരണമായി.
വഴിയോരങ്ങളിലെ മത്സ്യവിൽപനയും പൂർണമായും നിരോധിച്ചു.
സമൂഹ വ്യാപനം: ഉറവിടം തേടി അന്വേഷണം തുടങ്ങി
കായംകുളം: സമൂഹ വ്യാപന ഭീഷണി ഉയർന്നതോടെ രോഗ ഉറവിടം തേടിയുള്ള അന്വേഷണം ഉൗർജിതമായി. നഗരത്തിലെ വ്യാപാരിയുടെ സമ്പർക്ക പട്ടികയിൽനിന്നുള്ള രോഗികളുടെ എണ്ണം ദിനംപ്രതി വർധിക്കുന്നതോടെയാണ് അന്വേഷണത്തിനും ജാഗ്രത കൈവരിച്ചത്.
പച്ചക്കറി വ്യാപാരിയുടെ സമ്പർക്ക പട്ടികയിൽനിന്ന് എട്ടു പേർക്ക് ഞായറാഴ്ച രോഗം സ്ഥിരീകരിച്ചതോടെ എണ്ണം 37 ആയി. വെള്ളിയാഴ്ച സമ്പർക്ക പട്ടികയിൽപെട്ട ഒമ്പതു പേർക്ക് രോഗം കണ്ടെത്തിയിരുന്നു. പച്ചക്കറി മാർക്കറ്റുമായി ബന്ധപ്പെട്ട മൂന്ന് പേരും മത്സ്യ മാർക്കറ്റുമായി ബന്ധപ്പെട്ട ഒരാളും ശനിയാഴ്ചയിലെ ലിസ്റ്റിൽ ഉൾപ്പെടുന്നു. കോവിഡ് സ്ഥിരീകരിച്ച വിദ്യാർഥിക്ക് ഒപ്പം എം.എസ്.എം കോളജിൽ പരീക്ഷ എഴുതിയ വിദ്യാർഥിയുമായി സമ്പർക്കത്തിലേർപ്പെട്ട 35 പേരുടെ ലിസ്റ്റാണ് ആരോഗ്യവിഭാഗം തയാറാക്കിയിരിക്കുന്നത്.
ഇതിനിടെ ക്വാറൻറീൻ ലംഘനം രോഗികളുടെ എണ്ണം വർധിക്കാൻ കാരണമാകുന്നതായി ചൂണ്ടിക്കാട്ടുന്നു. സ്രവപരിശോധന കഴിഞ്ഞവർ ഫലം വരുന്നതിന് മുമ്പ് ഇറങ്ങി നടക്കുന്നതായ ആക്ഷേപവും ശക്തമാണ്. കഴിഞ്ഞ ദിവസം നഗരത്തിൽ രോഗം സ്ഥിരീകരിച്ചയാൾ വിവരം അറിയുേമ്പാൾ ഒാേട്ടായിൽ സഞ്ചരിക്കുകയായിരുന്നുവെന്നത് ആശങ്ക വർധിപ്പിക്കുകയാണ്. രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കാത്തതിനാൽ പലരും രോഗം അംഗീകരിക്കാൻ തയാറാകാതെ പ്രശ്നങ്ങളും ഉണ്ടാക്കുന്നു. സ്ഥിതി നിയന്ത്രണാതീതമായതോടെ നഗരത്തിൽ 144 പ്രഖ്യാപിക്കണമെന്ന ശിപാർശ ആരോഗ്യവകുപ്പ് കലക്ടർക്ക് നൽകിയിട്ടുണ്ട്.
സുരക്ഷിത മാനദണ്ഡങ്ങൾ പാലിക്കാതെയുള്ള സമ്പർക്കങ്ങളും ചടങ്ങുകളുമാണ് രോഗവ്യാപനത്തിനു കാരണമായതെന്നാണ് വിലയിരുത്തൽ. കോവിഡ് പ്രോേട്ടാകോൾ ലംഘിച്ച് ഒരു വീട്ടിൽ ചടങ്ങ് നടന്നത് രോഗവ്യാപനത്തിനു കാരണമായോയെന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്. കലക്ടർ ഇതുസംബന്ധിച്ച റിപ്പോർട്ട് തേടിയതിനെ തുടർന്നാണ് നടപടി. വീട്ടിൽനിന്ന് സി.സി ടി.വി ദൃശ്യങ്ങൾ പരിശോധനക്കായി പൊലീസ് ശേഖരിച്ചു.
കൂടാതെ ഇപ്പോൾ രോഗികളായ രണ്ടുപേർ തിരുനെൽവേലിയിലെ ചികിത്സാ യാത്രക്കിടെ ആശുപത്രിയിൽ രോഗിയായി കഴിഞ്ഞിരുന്നയാളെ സന്ദർശിച്ചതായ സംശയവും അന്വേഷിക്കുന്നതായി പൊലീസ് പറഞ്ഞു.
മാർക്കറ്റിൽ കച്ചവടബന്ധമുള്ള തമിഴ്നാട് സ്വദേശിയെയാണ് സന്ദർശിച്ചത്. ഇതിെൻറ വിശദാംശങ്ങൾകൂടി ലഭിച്ചതിനു ശേഷമെ വ്യക്തമായ റൂട്ട്മാപ്പ് പുറത്തുവിടുകയുള്ളൂവെന്നും അറിയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.