കോഴിക്കോട്: ചാലിയാർ സമരത്തിെൻറ ഡോക്ടറായിരുന്നു വെള്ളിയാഴ്ച അന്തരിച്ച ഡോ. കെ.വി. ഹമീദ്. വിഷവായു ശ്വസിച്ചും വിഷജലം കുടിച്ചും ഒരു ദേശം മുഴുവൻ മഹാരോഗത്തിൽ മുങ്ങുേമ്പാൾ ഡോക്ടറുടെ മുന്നറിയിപ്പാണ് ചാലിയാറിനുവേണ്ടി അന്തിമ സമരത്തിലേക്ക് നയിച്ചത്. പിന്നീട് മാവൂർ ഗ്വാളിയോർ റയോൺസ് പൂട്ടുന്നതുവരെ സമരത്തിെൻറ ഉൗർജമാവാൻ ഡോക്ടർക്ക് കഴിഞ്ഞു.
കോഴിക്കോട് മെഡിക്കൽ കോളജിൽ വിദ്യാർഥിയായിരിക്കെ തന്നെ ചാലിയാർ മലിനീകരണ പ്രശ്നത്തിൽ ഡോക്ടർ ഇടപെട്ട് പ്രവർത്തിച്ചിരുന്നു. എന്നാൽ, പഠനം കഴിഞ്ഞ് ഫറോക്ക് പേട്ടയിൽ പ്രാക്ടിസ് തുടങ്ങിയതോടെ, തെൻറ മുന്നിൽ വരുന്ന രോഗികളുടെ ലാബ് റിപ്പോർട്ടുകളിലൂടെ, അതുവരെ താനടക്കം പറഞ്ഞ കാര്യങ്ങൾ തീർത്തും സത്യമാണെന്ന് അദ്ദേഹത്തിന് ബോധ്യമായി. മുറുക്കും പുകവലിയും പിന്നെ പച്ചക്കറികളിലെ കീടനാശിനി പ്രയോഗവുമാണ് രോഗത്തിന് കാരണമെന്നായിരുന്നു അന്നുവരെ പലരും പ്രചരിപ്പിച്ചിരുന്നത്. എന്നാൽ, അന്നത്തെ ആരോഗ്യമന്ത്രി വി.എം. സുധീരൻ അടക്കമുള്ളവരെ പ്രശ്നത്തിൽ ഇടപെടുവിച്ച് മെഡിക്കൽ ക്യാമ്പുകൾ നടത്തിയതോടെ ഭീതിദമായ സത്യം എല്ലാവർക്കും അംഗീകരിക്കേണ്ടിവന്നു. അന്നുവരെ പ്രാദേശികമായി ഒതുങ്ങിയിരുന്ന പ്രതിഷേധങ്ങൾ മേധ പട്കർ, അരുന്ധതി റോയി, എം.ടി. വാസുദേവൻ നായർ, സുകുമാർ അഴീക്കോട് അടക്കമുള്ളവരെ പ്രശ്നത്തിൽ ഇടപെടുവിച്ച് പുറംലോകത്ത് എത്തിച്ചു.
ഡോക്ടറുടെ നേതൃത്വത്തിൽ ഇറക്കിയിരുന്ന ‘ജയകേരള’ത്തിൽ നിരവധി ലേഖനങ്ങൾ പ്രസിദ്ധീകരിച്ചു. ‘ചാലിയാർ’ എന്ന പേരിലും പ്രസിദ്ധീകരണം ഇറക്കി. ചാലിയാർ സമരസമിതിയുടെ ചെയർമാനും സമരസഹായ സമിതിയുടെ പ്രസിഡൻറുമായിരുന്നു ഡോക്ടർ. സ്വന്തം ജോലിപോലും മാറ്റിവെച്ചാണ് പലപ്പോഴും അദ്ദേഹം സമര പ്രവർത്തനങ്ങൾക്കും ബോധവത്കരണങ്ങൾക്കും ഇറങ്ങിയത്. പലപ്പോഴും നിരാഹാര സമരത്തിലും അറസ്റ്റ് വരിക്കാനും വരെ തയാറായി. സമരപ്രവർത്തനങ്ങൾക്ക് പണം ചെലവഴിച്ച് സാമ്പത്തിക പ്രതിസന്ധിയിൽ അകപ്പെട്ടു. സമരം വിജയിച്ച ശേഷം ഫാക്ടറി ഭൂമി പ്രകൃതിസൗഹൃദ വ്യവസായങ്ങൾക്ക് ഉപയോഗപ്പെടുത്തണമെന്നാവശ്യപ്പെട്ടും നിരവധി ഇടപെടലുകൾ നടത്തി. മരുന്ന് കമ്പനികളുടെ തട്ടിപ്പുകളെ വെളിച്ചത്തു കൊണ്ടുവരാൻ പ്രവർത്തിച്ചു. രാമനാട്ടുകരയിൽ പത്തു രൂപ ക്ലിനിക് ആരംഭിച്ചത് ഇൗ ലക്ഷ്യംവെച്ചായിരുന്നു.
ചെറിയ രോഗങ്ങൾക്ക് പത്തു രൂപക്ക് ചികിത്സയും മരുന്നും നൽകുന്നതായിരുന്നു പദ്ധതി. വിലക്കുറവുള്ളതും നിലവാരമുള്ളതുമായ മരുന്നുകൾ ശേഖരിച്ചാണ് അദ്ദേഹം ലഭ്യമാക്കിയിരുന്നത്. കമീഷൻ കുറവായതിനാൽ ഇത്തരം മരുന്നുകൾ സാധാരണ മെഡിക്കൽ ഷോപ്പുകളിൽ ലഭിക്കുമായിരുന്നില്ല. സംഗീതപ്രേമിയായിരുന്ന അദ്ദേഹം വൈകുന്നേരങ്ങളിൽ പേട്ടയിലെ വീട്ടിൽ സംഗീത സദസ്സുകളിൽ പാടുമായിരുന്നു. അവസാന കാലത്ത് കരിപ്പൂരിൽ ഡോക്ടറായിരുന്ന അദ്ദേഹം ഇവിടെ വയോധികരുടെയും കുട്ടികളുടെയും പരിചരണത്തിനു വേണ്ടിയും ഒരു കേന്ദ്രം നടത്തിവരുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.