'മാടമ്പിത്തരം കാണിച്ചാൽ വെച്ചുപൊറുപ്പിക്കില്ല, എടാ പോടാ വിളിച്ചാൽ ഇരിക്കടോ എന്ന് പറയു'മെന്ന് കെ.എസ്.ഇ.ബി ചെയർമാൻ

തിരുവനന്തപുരം: മാടമ്പിത്തരം കുടുംബത്ത് മടക്കിവെച്ച് മര്യാദക്ക് ജോലിക്ക് വരണമെന്ന് കെ.എസ്.ഇ.ബി ചെയർമാൻ ബി. അശോക്. ഓഫിസേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്‍റ് എം.ജി. സുരേഷ്കുമാറിനെ ലക്ഷ്യമിട്ടാണ് വീണ്ടും കെ.എസ്.ഇ.ബി ചെയർമാൻ രംഗത്തുവന്നത്.

മാടമ്പിത്തരം കാണിച്ചാൽ വെച്ചുപൊറുപ്പിക്കില്ല. ബോർഡംഗങ്ങളെ എടാ പോടാ വിളിച്ചാൽ ഇരിക്കടോ എന്ന് മാന്യമായി പറയുമെന്നും കൈയോടെ നടപടിയെടുക്കുമെന്നും ഒരു വാരികക്ക് നൽകിയ അഭിമുഖത്തിൽ ചെയർമാൻ പറഞ്ഞു.

മുഖ്യമന്ത്രി വകുപ്പ് ഭരിച്ചപ്പോൾ പോലും സംസ്ഥാന നേതാക്കൾക്കെതിരെ നടപടി ഉണ്ടായിട്ടുണ്ട്. ഒരു ചുക്കും സംഭവിച്ചിട്ടില്ല. ഏതെങ്കിലും കമ്പനി ഓഫിസർക്ക് ജലദോഷം പിടിച്ചാൽ ഭരണസ്ഥാനീയർ ആവി പിടിക്കാൻ വരണമെന്ന് പറഞ്ഞാൽ അധികമാകും.

ചികിത്സക്ക് കമ്പനി തന്നെ ധാരാളമാണ്. സ്ത്രീത്വത്തെ അപമാനിച്ചെന്നതിന്‍റെ പേരിൽ വിലപേശൽ തന്ത്രം അംഗീകരിക്കില്ല. അഴിമതി ആരോപണങ്ങൾ ചാപ്പിള്ളയാണെന്നും ചെയർമാൻ പറഞ്ഞു.

Tags:    
News Summary - Chairman of the Electricity Board B. Ashok against M.G. Suresh Kumar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.