ആണവനിലയത്തിന് കേരളം നിർദേശം സമർപ്പിച്ചിട്ടില്ലെന്ന് കേന്ദ്രം

ന്യൂഡൽഹി: തോറിയം അധിഷ്ഠിത ആണവനിലയം സ്ഥാപിക്കുന്നതിന് കേരളം നിർദേശമൊന്നും സമർപ്പിച്ചിട്ടില്ലെന്ന് കേന്ദ്ര സർക്കാർ. ലോക്സഭയിൽ ആന്റോ ആന്റണി, അടൂർ പ്രകാശ് എന്നിവരുടെ ചോദ്യത്തിന് പ്രധാനമന്ത്രിയുടെ ഓഫിസിന്റെ ചുമതലയുള്ള മന്ത്രി ജിതേന്ദ്ര സിങ് രേഖാമൂലം നൽകിയ മറുപടിയിലാണ് ഇതു സംബന്ധിച്ച് കേരളം നിർദേശമൊന്നും സമർപ്പിച്ചിട്ടില്ലെന്ന് വ്യക്തമാക്കിയത്.

തീരദേശത്തെ തോറിയം നിക്ഷേപത്തിന്റെ സാധ്യതകൾ പരിഗണിച്ച് ആണവനിലയം സ്ഥാപിക്കുന്നത് പരിഗണിക്കണമെന്ന് കേരളം നിവേദനത്തിലൂടെ ആവശ്യപ്പെട്ടതായി വന്ന വാർത്തകളുടെ അടിസ്ഥാനത്തിൽ ആയിരുന്നു ചോദ്യമെന്ന് എം.പിമാർ പറഞ്ഞു. ഡൽഹിയിൽ നടന്ന ഊർജമന്ത്രിമാരുടെ യോഗത്തിലും തുടർന്ന് സംസ്ഥാന വൈദ്യുതി വകുപ്പ് മന്ത്രി കേന്ദ്ര ഊർജമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിലും ഈ ആവശ്യം ഉന്നയിച്ചതായി റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ, സംസ്ഥാനത്തുനിന്ന് ഇങ്ങനെയൊരു നിർദേശം ലഭിച്ചിട്ടില്ലെന്നാണ് മറുപടിയിൽ വ്യക്തമാക്കുന്നതെന്ന് എം.പിമാർ പ്രതികരിച്ചു.

Tags:    
News Summary - Center said that Kerala has not submitted a proposal for a nuclear power plant

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.