പട്ടത്ത് പ്രധാനമന്ത്രിക്കെതിരെ വാചകങ്ങൾ എഴുതിയ വാഹനം കസ്റ്റഡിയിലെടുത്തപ്പോൾ

പ്രധാനമന്ത്രിക്കെതിരെ മുദ്രാവാക്യങ്ങളെഴുതിയ കാറിന്‍റെ ഉടമ പിടിയിൽ

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മുദ്രാവാക്യങ്ങൾ എഴുതിയ കാർ ഉപേക്ഷിച്ചു പോയയാൾ പിടിയിൽ. കാറുമായെത്തി ഹോട്ടലില്‍ ബഹളം വച്ച് കടന്നുകളഞ്ഞ പഞ്ചാബ് മീററ്റ്  സ്വദേശി രമൺജിത്ത് സിങാണ് പിടിയിലായത്. കഴക്കൂട്ടത്തു നിന്നാണ് ഇദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്.  ഉപേക്ഷിച്ചുപോയ കാർ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

തിരുവനന്തപുരം പട്ടത്തെ ഒരു ബാർ ഹോട്ടലിനു മുന്നിൽ നിന്നാണ് മ്യൂസിയം പൊലീസ് വാഹനം കസ്റ്റഡിയിലെടുത്തത്. ഞായറാഴ്ച ഉച്ചയ്ക്ക് 3.30നായിരുന്നു സംഭവം. ഹോട്ടലിൽ ബഹളമുണ്ടാക്കിയ ശേഷം കടന്നുകളയുകയായിരുന്നു ഇയാൾ. കർഷക സമരവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിക്കെതിരായ പരാമർശങ്ങളാണ് വാഹനത്തിന്‍റെ എല്ലാ ഭാഗങ്ങളിലും എഴുതിയിട്ടുള്ളത്. വാഹനത്തിൽ വസ്ത്രങ്ങളും കാറിന്‍റെ സ്‌പെയർ പാർട്‌സും അടങ്ങിയ പത്തോളം ബാഗുകളുണ്ടായിരുന്നു

Tags:    
News Summary - car owner under custody

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.