വാഷിങ്ടൺ: കാൾ സെന്ററുകളില്‍നിന്ന് അമേരിക്കന്‍ ഉദ്യോഗസ്ഥരെന്ന വ്യാജേന ഫോണ്‍ ചെയ്ത് കോടികളുടെ തട്ടിപ്പ് നടത്തിയ കേസില്‍ ഇന്ത്യക്കാരന് 29 മാസം തടവ്. മോയിൻ ഇദ്രിഷ് ഭായ് പിൻജാറ ആണ് ശിക്ഷിക്കപ്പെട്ടത്. ഇരകൾക്ക് നഷ്ടപരിഹാരം നൽകാൻ 6.35 ലക്ഷം ഡോളർ അടക്കാനും കോടതി ഉത്തരവിട്ടു.
അമേരിക്കന്‍ നികുതി, കുടിയേറ്റ വകുപ്പ് ഉദ്യോഗസ്ഥരെന്ന വ്യാജേന വ്യക്തികള്‍ക്ക് ഫോണ്‍ചെയ്ത് പണം ആവശ്യപ്പെടുകയാണ് സംഘം ചെയ്തിരുന്നത്. പിൻജാറയായിരുന്നു വ്യാജ രേഖ ഉപയോഗിച്ച് ഇരകളിൽനിന്ന് പണവും പാർസലുകളും സ്വീകരിച്ചിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.