കൽപറ്റ: ലോക്ഡൗൺ കാലത്ത് നേരം പോക്കിനായി തുടങ്ങിയതാണ് ജീന സബ്റിെൻറ കാലിഗ്രാഫി പരീക്ഷണം. അറബിക് കാലിഗ്രാഫി യിലൂടെ ഖുര്‍ആനിക സൂക്തങ്ങളുടെ അക്ഷര സൗന്ദര്യം കാന്‍വാസിലേക്ക് പകര്‍ത്തി പുതു പരീക്ഷണങ്ങൾ തേടുന്ന തിരക്കിലാ ണ് ജീന. പൊഴുതന ആറാംമൈല്‍ വളപ്പില്‍ വീട്ടിൽ അബ്ദുല്‍ ലത്തീഫ്^ഷഹീന ദമ്പതികളുടെ മകളാണ്.
പിണങ്ങോട് ഡബ്ല്യു.ഒ.എച്ച്.എസ് സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ഥിനി. ഇന്‍സ്റ്റഗ്രാമിലൂടെയാണ് അറബിക് കാലിഗ്രാഫി പരിചയപ്പെടുന്നത്. വീട്ടിലിരുന്ന് പലരും ബോട്ടില്‍ ആര്‍ട്ട്, കടലാസുകള്‍ കൊണ്ടുള്ള ക്രാഫ്റ്റുകള്‍ ചെയ്യുന്നത് കണ്ടാണ് വ്യത്യസ്തമായി കാലിഗ്രാഫി വരക്കാന്‍ ശ്രമിച്ചത്. യൂട്യൂബിലെ കാലിഗ്രാഫി വിഡിയോകളുടെ സഹായത്തോടെയായിരുന്നു പഠനം.
ഖുര്‍ആനിലെ ആദ്യ വചനമായ ഇഖ്‌റഅ് കാലിഗ്രാഫിയിൽ ചെയ്തത് കണ്ട് പിതാവ് നൽകിയ പ്രോത്സാഹനം വലിയ പ്രചോദനമായി. തുടര്‍ന്ന് സൂറത്തുല്‍ ഫലഖിലെ സൂക്തങ്ങളും കാന്‍വാസിലേക്ക് പകര്‍ത്തി. പരീക്ഷണം വിജയിച്ചതോടെ കാലിഗ്രാഫിയിൽ സജീവമാകാൻതന്നെയാണ് തീരുമാനം. കാലിഗ്രാഫി ചിത്രങ്ങൾ പോസ്റ്റ് ചെയ്യാനായി ഇൻസ്റ്റഗ്രാമിൽ പ്രത്യേക അക്കൗണ്ടുതന്നെയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.