തിരുവനന്തപുരം: മംഗളൂരുവിൽ മാധ്യമപ്രവർത്തകരെ കസ്റ്റഡിയിലെടുത്ത സംഭവത്തിൽ അടിയന്തര ഇടപെടലുമായി മുഖ്യമന്ത്രി പിണറായി വിജയൻ. പൊലീസ് നടപടിയിൽ സംസ്ഥാന സർക്കാറിെൻറ ഉത്കണ്ഠ കർണാടക മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പയെ അറിയിച്ച മുഖ്യമന്ത്രി മാധ്യമപ്രവർത്തകരെ ഉടൻ സ്വതന്ത്രമാക്കണമെന്നും ആവശ്യെപ്പട്ടു.
മാധ്യമ പ്രവർത്തകരെ അക്രമകാരികളായും അവരുടെ വാർത്തശേഖരണ ഉപകരണങ്ങളെ മാരകായുധങ്ങളായും ചിത്രീകരിച്ചുള്ള പ്രചാരണങ്ങളെ ശക്തമായി അപലപിക്കുന്നു. മാധ്യമ സ്വാതന്ത്ര്യത്തിന് നേരയുള്ള കടന്നാക്രമണം ഫാഷിസ്റ്റ് മനോഭാവമാണ്. അതിനെതിരെ ശക്തമായ പൊതുജനാഭിപ്രായം ഉയരണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരള ചീഫ് സെക്രട്ടറി കർണാടക ചീഫ് സെക്രട്ടറിയുമായും കേരള പൊലീസ് മേധാവി കർണാടക ഡി.ജി.പിയുമായും ബന്ധപ്പെട്ട് ആശയ വിനിമയം നടത്തുകയും ചെയ്തിരുന്നു.
മാധ്യമ പ്രവര്‍ത്തകരുടെ അറസ്റ്റ് യുദ്ധപ്രഖ്യാപനം -ചെന്നിത്തല
തിരുവനന്തപുരം: മംഗലാപുരത്തെ പൊലീസ് വെടിവെപ്പും മലയാളികള്‍ ഉള്‍പ്പെടെയുള്ള മാധ്യമ പ്രവര്‍ത്തകരെ അകാരണമായി അറസ്റ്റ് ചെയ്തതും ജനാധിപത്യത്തോടും അഭിപ്രായ സ്വാതന്ത്ര്യത്തോടുമുള്ള യുദ്ധപ്രഖ്യാപനമാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ഇത് ഭരണകൂട ഭീകരതയാണ്. യെദിയൂരപ്പയുടെ നേതൃത്വത്തിൽ ബി.ജെ.പി സര്‍ക്കാര്‍ ഏകാധിപത്യ ഭരണകൂടത്തെപ്പോലെ പ്രവര്‍ത്തിക്കുകയാണ്.
വിയോജിക്കുന്നവര്‍, സാധാരണ ജനങ്ങളായാലും മാധ്യമ പ്രവര്‍ത്തകരായാലും അവരെ വെടിെവച്ചും ജയിലിലിട്ടും നിശ്ബദരാക്കാന്‍ ശ്രമിക്കുകയാണ്. സ്വതന്ത്രമായ മാധ്യമ പ്രവര്‍ത്തനം ജനാധിപത്യത്തിെൻറ ജീവവായുവാണ്. അതിനെതിരെയുള്ള ഏത് നീക്കവും ശക്തമായി എതിര്‍ക്കപ്പെടുകയും പരാജയപ്പെടുത്തുകയും വേണമെന്നും രമേശ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.