പെരുമ്പിലാവ്: ബസ് കാത്തിരിപ്പ് കേന്ദ്രം തീവെച്ച കേസിലെ പ്രതി കോഴിക്കര തിരുത്തുപുലാക്കൽ വീട്ടിൽ സലീമിനെ (43) ചാലിശ്ശേരി പൊലീസ് 24 വർഷങ്ങൾക്ക് ശേഷം അറസ്റ്റ് ചെയ്തു. 1997ൽ ഇടത് പക്ഷ യുവജന സംഘടന നിർമിച്ച ബസ് കാത്തിരിപ്പ് കേന്ദ്രം രാഷ്ട്രീയ വിരോധം വെച്ച് തീവെച്ചുവെന്നായിരുന്നു കേസ്.
കേസിലെ മറ്റു പ്രതികളെ പൊലീസ് നേരത്തെ പിടികൂടി കോടതിയിൽ ഹാജരാക്കിയിരുന്നു. സംഭവത്തിന് ശേഷം ഗൾഫിലേക്ക് മുങ്ങിയ പ്രതിയെ പിന്നീട് പിടികൂടാനായില്ല. എസ്.എച്ച്.ഒ ശശീന്ദ്രൻ മേലയിലിെൻറ നേതൃത്വത്തിലുള്ള പൊലീസ് സംഘത്തിൽ സി.പി.ഒമാരായ നിഷാദ്, സുരേഷ് ബാബു എന്നിവരും ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.