തിരുവനന്തപുരം: ജില്ലക്കകത്ത് ബസ് സർവിസുകൾക്ക് അനുമതി നൽകാൻ സംസ്ഥാന സർക്കാറിനോട് ശിപാർശ ചെയ്ത് ഗതാഗത വകുപ്പ്. ഹോട്ട്സ്പോട്ടുകളെ ഒഴിവാക്കിയാവും ജില്ലക്കകത്ത് ബസ് സർവിസ് നടത്തുക. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാർ അന്തിമ തീരുമാനമെടുക്കുമെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രൻ അറിയിച്ചു.
നിലവിൽ ഇരട്ടി ചാർജ് വാങ്ങിയാണ് കെ.എസ്.ആർ.ടി.സി സർക്കാർ ജീവനക്കാർക്കായി സർവിസ് നടത്തുന്നത്. ഇത് തന്നെ മറ്റ് സർവിസുകളിലും തുടരും. അതേസമയം, മിനിമം ചാർജ് ഇരട്ടിയാക്കില്ലെന്നും ഗതാഗത മന്ത്രി പറഞ്ഞു.
നിശ്ചിത യാത്രക്കാരെ മാത്രമാവും ബസുകളിൽ യാത്ര ചെയ്യാൻ അനുവദിക്കുക. കോവിഡിെൻറ സാഹചര്യത്തിൽ ബസ് ചാർജിൽ വർധനയുണ്ടാവും. ഓട്ടോ സർവീസും അനുവദിക്കാനും ഗതാഗത വകുപ്പ് ശിപാർശ ചെയ്തു. പൊതു ജീവിതം സ്തംഭിക്കാതിരിക്കാനാണ് പരിമിത ഗതാഗത സൗകര്യങ്ങൾ ആരംഭിക്കാനുള്ള നീക്കം നടത്തുന്നതെന്നും ഗതാഗത മന്ത്രി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.