തിരുവനന്തപുരം: ബസ് നിരക്ക് ഭേദഗതിയിൽ വിദ്യാർഥികളുടെ മിനിമം യാത്രനിരക്ക് വർധിപ്പിച്ചിട്ടില്ലെങ്കിലും രണ്ടാം സ്റ്റേജ് മുതൽ നിരക്കിലുണ്ടാകുന്നത് പ്രകടമായ വർധന. രണ്ടാം സ്റ്റേജ് മുതൽ ചാർജിൽ 25 ശതമാനം നിരക്ക് ഉയർത്താനാണ് സർക്കാർ തീരുമാനിച്ചത്. ഇതനുസരിച്ചുള്ള നിരക്ക് കണക്കാക്കുേമ്പാൾ രൂപക്കൊപ്പം നിലവിൽ വിനിമയത്തിലില്ലാത്ത 25ഉം 75ഉം പൈസ ചാർജായി വരും. ഇതാകെട്ട റൗണ്ട് ചെയ്താവും വിദ്യാർഥികളിൽനിന്ന് ഇൗടാക്കുക.
ഇപ്പോൾ ചില്ലറ ലഭ്യമല്ലാത്ത 50 പൈസയും പല സ്റ്റേജുകളിൽ നിരക്കിനൊപ്പമുണ്ട്. ഇതും റൗണ്ട് ചെയ്യപ്പെടും. ഫലത്തിൽ കാര്യമായ വർധനയാകും വിദ്യാർഥിയാത്രക്കുണ്ടാവുക. 2.5 കിലോമീറ്റർ വരെ ഒരു രൂപയാണ് നിലവിലെ നിരക്ക്. പുതിയ നിരക്ക് വർധനയിൽ ഇതിൽ മാറ്റമില്ല. പക്ഷേ, 2.5 കിലോമീറ്റർ മുതൽ അഞ്ച് കിലോമീറ്റർ വരെയുള്ള രണ്ടാം സ്റ്റേജിൽ 1.50 രൂപയിൽനിന്ന് 1.75 രൂപയായാണ് മാറുന്നത്. തുടർന്നുള്ള ഒാരോ സ്റ്റേജിലും നിരക്ക് വ്യത്യാസം വ്യക്തവുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.