കുമളി: മുഖ്യമന്ത്രി വി.ഡി. സതീശനെയും മുസ്‍ലിം ലീഗിനെയും സമൂഹ മാധ്യമങ്ങളിൽ അപമാനിക്കാൻ ശ്രമിച്ചതിന് കുമളി കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ ജീവനക്കാരനെതിരെ പരാതി. ടയർ ഇൻസ്പെക്ടറായ ഷാനവാസിനെതിരെയാണ് നിയമനടപടി ആവശ്യപ്പെട്ട് മുസ്‍ലിം യൂത്ത് ലീഗ് ജില്ല കമ്മിറ്റി അംഗം ഫാസിൽ അഷറഫ് കുമളി പൊലീസിൽ പരാതി നൽകിയത്.
കെ.എസ്.ആർ.ടി.സി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുന്ന ‘പ്രിയദർശിനി’ പദ്ധതിയുമായി ബന്ധപ്പെട്ട വ്യാജ പോസ്റ്ററിനൊപ്പമാണ് പ്രതി വാട്സ്ആപ് ഗ്രൂപ്പിൽ വിദ്വേഷ പരാമർശം നടത്തിയത്. ‘ഹലോ ആന വ...’ എന്ന് പേരുള്ള പൊതു വാട്സ്ആപ് ഗ്രൂപ്പിലാണ് സ്വന്തം മൊബൈൽ നമ്പറിൽനിന്ന് അധിക്ഷേപ സന്ദേശം അയച്ചതെന്ന് പരാതിയിൽ പറയുന്നു.
മുഖ്യമന്ത്രിയെയും മുസ്‍ലിം ലീഗ് പ്രവർത്തകരെയും കോൺഗ്രസ് അനുഭാവികളെയും അപകീർത്തിപ്പെടുത്തുന്നതും മലപ്പുറം ജില്ലയിലെ ജനങ്ങളെ മോശമായി ചിത്രീകരിക്കുന്നതുമായ സന്ദേശമാണ് ഗ്രൂപ്പിലിട്ടത്. ബോധപൂർവം മതപരമായ വിദ്വേഷവും ചേരിതിരിവും സൃഷ്ടിക്കാനും പൊതുസമാധാനം തകർക്കാനും ലക്ഷ്യമിട്ടാണ് ഇത്തരം പ്രചാരണങ്ങൾ നടത്തുന്നതെന്ന് പരാതിയിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.