സുൽത്താൻബത്തേരി: വയനാട്ടിൽ ബസ് യാത്രക്കാർക്ക് നേരെ ജീവനക്കാരുടെ ക്രൂരത. ബസിൽ നിന്ന് പിതാവിനെയും മകളെയും തള്ളി താഴെയിട്ടു. സുൽത്താൻ ബത്തേരി കാര്യമ്പാടി സ്വദേശി ജോസഫിനെയും മകൾ നീതുവിനേയുമാണ് ബസ് ജീവനക്കാർ തള്ളി താഴെയിട്ടത്. പരശുരാമ എന്ന ബസിലെ ജീവനക്കാരാണ് അക്രമം കാണിച്ചതെന്ന് നീതു പറയുന്നു.
നിലത്തു വീണ ജോസഫിൻെറ കാലിൽ ബസിൻെറ പിൻചക്രം കയറി ഇറങ്ങിയതിനെ തുടർന്ന് കാലിൻെറ എല്ലുകൾ പൊട്ടി. നീതുവിനും നേരിയ പരിക്കുണ്ട്.
മകളെ സ്റ്റോപ്പിൽ ഇറക്കാതെ കുറച്ചു ദൂരം മുന്നോട്ട് പോയി നിർത്തിയ ബസിലേക്ക് കയറിയ ജോസഫ് ബസ് ജീവനക്കാരനുമായി തർക്കത്തിലേർപ്പെട്ടു. ഇതേതുടർന്ന് ജീവനക്കാരൻ ജോസഫിനെയും മകളേയും ബസിൽ നിന്ന് തള്ളി താഴെയിടുകയായിരുന്നു. തുടർന്ന് മുന്നോട്ടെടുത്ത ബസിൻെറ പിൻചക്രം ജോസഫിൻെറ കാലിൽ കയറി ഇറങ്ങി. ജോസഫിൻെറ രണ്ട് കാലുകൾക്കും പരിക്കേറ്റിട്ടുണ്ട്.
സംഭവത്തിൽ ബസ് ജീവനക്കാർക്കെതിരെ പൊലീസ് കേസെടുത്തു. ഡ്രൈവറുടേയും കണ്ടക്ടറുടേയും ലൈസൻസ് സസ്പെൻഡ് ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.