കോഴിക്കോട്/ആലപ്പുഴ: ടൂറിസ്റ്റ് ബസ് കാറുമായിടിച്ച് കാറിൽ യാത്രചെയ്ത യുവ വനിതാ ഡോക്ടർ മരിച്ചു. കൂടെയുള്ള ഡോക്ടർക്ക് ഗുരുതര പരിക്കേറ്റു. കോഴിക്കോട് വൈ.എം.സി.എ ക്രോസ്റോഡ് ‘ലക്ഷ്മി’യിൽ ഡോ. എസ്. പ്രസന്നകുമാർ, ഡോ. ശോഭ കുമാർ എന്നിവരുടെ ഏക മകൾ ഡോ. പാർവതിയാണ് (25) ഞായറാഴ്ച പുലർച്ചെ ഒന്നോടെ ആലപ്പുഴ-ചങ്ങനാശ്ശേരി എ.സി റോഡിൽ പള്ളാത്തുരുത്തി പാലത്തിനു സമീപം അപകടത്തിൽ മരിച്ചത്. കൂടെയുണ്ടായിരുന്ന കോഴിക്കോട് വെസ്റ്റ്ഹിൽ നാരങ്ങാലി തയ്യിൽ ഡോ. നിതിൻ ബാബുവിനെ പരിക്കുകളോടെ കൊച്ചി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സഹപാഠിയുടെ വിവാഹത്തിനായി കൂട്ടുകാർക്കൊപ്പം തിരുവനന്തപുരത്തേക്ക് പോകവെയാണ് അപകടം. മൃതദേഹം രാത്രി കോഴിക്കോട് എത്തിച്ചു. പാർവതി പി.ജി പ്രവേശനത്തിനുള്ള പരിശീലനത്തിലായിരുന്നു. നിതിനാണ് കാർ ഒാടിച്ചത്.
ആലപ്പുഴ സൗത്ത് പൊലീസ് കേസെടുത്തു. മാതാവ് ശോഭ കോഴിക്കോട് ഡെൻറൽ കോളജ് സീനിയർ പ്രഫസറാണ്. ചർമരോഗ വിദഗ്ധനായ പിതാവ് ഡോ. പ്രസന്നകുമാർ സർക്കാർ സർവിസിൽനിന്ന് വിരമിച്ച് പൊറ്റമ്മലിൽ ക്യൂട്ടീസ് ഹോസ്പിറ്റൽ നടത്തുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.