(പ്രതീകാത്മക ചിത്രം)
നെടുമ്പാശ്ശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് മുംബൈക്ക് പോകാനെത്തിയ മലയാളിയായ യാത്രക്കാരനിൽനിന്ന് വെടിയുണ്ട പിടിച്ചെടുത്തു. ഭാര്യക്കൊപ്പം യാത്ര ചെയ്യാനെത്തിയ ഗോപികൃഷ്ണൻ എന്നയാളുടെ ബാഗിൽനിന്നാണ് സി.ഐ.എസ്.എഫുകാർ ഒരു വെടിയുണ്ട പിടിച്ചെടുത്തത്.
ഇയാളെ പൊലീസിന് കൈമാറി. വെടിയുണ്ട ബാഗിൽ എങ്ങനെയാണ് എത്തിയതെന്ന് ഓർമയില്ലെന്നാണ് യാത്രക്കാരൻ പറഞ്ഞത്.
മൂന്ന് വർഷം മുമ്പ് സേഫ്റ്റി പരിശീലനം നടത്തിയിരുന്നു. അന്ന് അറിയാതെ ബാഗിൽ അകപ്പെട്ടതാണോയെന്നത് വ്യക്തമല്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.