തിരുവനന്തപുരം: ബജറ്റ് ചോർച്ച സംബന്ധിച്ച വിവാദങ്ങൾക്ക് വിശദീകരണവുമായി ധനമന്ത്രി തോമസ് െഎസക്. സമാനമായ അനുഭവങ്ങൾ മുമ്പും ഉണ്ടായിട്ടുണ്ടെന്നും മുൻ സ്പീക്കർമാരുടെ റൂളിങ്ങുകൾ വായിച്ചാൽ ഒരു വിവാദത്തിനും പ്രസക്തിയില്ലെന്നും െഎസക് പറഞ്ഞു.
ഒരു രേഖയും പുറത്ത് പോയിട്ടില്ല. ബജറ്റ് ചോർച്ച ഉണ്ടായിട്ടില്ല. മാധ്യമങ്ങൾക്ക് നൽകാനുള്ള കുറിപ്പുകളാണ് ഇത്തരത്തിൽ പുറത്ത് വന്നത്. പരസ്യമായി നൽകിയ ഉറപ്പുകൾ മാത്രമാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ട് കിട്ടിയാലുടൻ സംഭവത്തിൽ നടപടിയുണ്ടാകുമെന്നും ധനമന്ത്രി അറിയിച്ചു.
ഇന്ന് സഭ ചേർന്നയുടൻ പ്രതിപക്ഷം ബജറ്റ് ചോർച്ച സംബന്ധിച്ച് അവകാശലംഘനത്തിന് നോട്ടീസ് നൽകുകയായിരുന്നു. അതേസമയം ബജറ്റ് ചോർന്നത് ധനമന്ത്രിയുടെ ഒാഫീസിൽ നിന്നാണെന്ന് കോൺഗ്രസ് എം.എൽ.എ വി.ഡി.സതീശൻ പറഞ്ഞു. ബജറ്റിലെ അതേ വാക്കുകളാണ് മാധ്യമങ്ങൾക്കും നൽകിയത്. പേഴ്സണൽ സ്റ്റാഫിനുള്ള കളിപ്പാട്ടമല്ല ബജറ്റെന്നും സതീശൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.