തൃശൂർ: വീട്ടുവാടക പതിവായി മുടങ്ങിയതോടെ കുടിയൊഴിപ്പിക്കൽ ഭീഷണിയിൽ ചിലർ. ഫീസ് അടവ് തെറ്റിയതിന് സ്കൂളിൽനിന്ന് ശകാരമേറ്റ് വരുന്ന മക്കളുെട വിഷമം കാണാനാവാ തെ മറ്റു ചിലർ. വാഗ്ദാനങ്ങളുടെ പെരുമഴയായിട്ടും ഓണത്തിന് മക്കൾക്ക് പുത്തനുടുപ്പ ് വാങ്ങാൻപോലും ഗതിയില്ലാതെ പോയ കുറേ രക്ഷിതാക്കൾ. ബി.എസ്.എൻ.എല്ലിെൻറ കേരളത്തിലെ കരാർ തൊഴിലാളികളായ ആറായിരത്തോളം പേരുടെ കുടുംബങ്ങൾ അക്ഷരാർഥത്തിൽ അടിവെക്കുന്നത് പട്ടിണിയിലേക്കാണ്. പേരിെനാരു ജോലിയുണ്ട്, പക്ഷെ കൂലിയില്ല എന്ന അവസ്ഥയുമായി. ഏഴ് മാസമായി ഇവരുടെ ജീവിതം യാതനയിലൂടെ നീങ്ങുകയാണ്.
കഴിഞ്ഞ ഫെബ്രുവരി മുതൽ വേതനമില്ല. ജൂൺ 24 മുതൽ തിരുവനന്തപുരത്ത് ചീഫ് ജനറൽ മാനേജരുടെയും ജൂലൈ ഒന്ന് മുതൽ ജില്ല ജനറൽ മാനേജർമാരുടെയും ഓഫിസിന് മുന്നിൽ സത്യഗ്രഹം നടക്കുന്നുണ്ട്. വേതന വർധനവോ അധിക ആനുകൂല്യങ്ങളോ അല്ല, പണിയെടുത്തതിന് കൂലി മാത്രമാണ് ചോദിക്കുന്നത്. സ്കിൽഡ് തൊഴിലാളിക്ക് ദിവസം 351 രൂപയും അൺ സ്കിൽഡിന് 313 രൂപയുമാണ് കൂലി. ഒപ്പം ക്ഷാമബത്തയായി 100-150 രൂപയും. പതിറ്റാണ്ടുകളായി പണിയെടുക്കുന്നവരുണ്ട്, ഇവരുടെ കൂട്ടത്തിൽ. വേതനം കൊടുത്തില്ലെങ്കിൽ പ്രോസിക്യൂട്ട് ചെയ്യുമെന്ന് തൊഴിൽ വകുപ്പും കോടതിയും പറഞ്ഞു; എന്നിട്ടും ഇവരുടെ ജീവിതത്തിലെ ഇരുൾ നീങ്ങുന്നില്ല.
പ്രതിസന്ധിയുടെ പേരുപറഞ്ഞ് 2018 സെപ്റ്റംബർ മുതൽ വേതനം മുടങ്ങിത്തുടങ്ങി. 2019 ഏപ്രിൽ 20ന് 56 വയസ്സ് തികഞ്ഞവരെ പിരിച്ചു വിടാൻ ബി.എസ്.എൻ.എൽ ഉത്തരവായി. കേരളത്തിൽ ഏപ്രിൽ മുതൽ 2,000ഓളം പേരെ പിരിച്ചുവിട്ടു; പണിയെടുത്തതിെൻറ കൂലി പോലും കൊടുക്കാതെ. കേരളത്തിൽ 12 കോടി രൂപ മതി പ്രതിമാസം വേതനം നൽകാൻ. ഓണക്കാലത്ത് സമര സഹായ സമിതി വിതരണം ചെയ്ത കിറ്റായിരുന്നു ഈ കുടുംബങ്ങൾക്ക് അന്നത്തിന് ആശ്രയമായത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.