പിടിയിലായ സതീഷ്, പിടിച്ചെടുത്ത കള്ളനോട്ടുകൾ

കള്ളനോട്ട് നിർമിച്ച് വിതരണം ചെയ്ത തമിഴ്‌നാട് സ്വദേശി കൊണ്ടോട്ടിയിൽ പിടിയിൽ

കൊണ്ടോട്ടി: കള്ളനോട്ടുകള്‍ നിർമിച്ച് വിതരണം ചെയ്ത തമിഴ്‌നാട് സ്വദേശി ജില്ല ആൻറി നര്‍ക്കോട്ടിക് സ്‌ക്വാഡിെൻറ പിടിയിൽ. തമിഴ്‌നാട് ഗൂഡല്ലൂര്‍ പള്ളിപ്പടി സ്വദേശി സതീഷാണ് (24) കൊണ്ടോട്ടി അങ്ങാടിയില്‍ കള്ളനോട്ടുകളുമായി പിടിയിലായത്. 2011ല്‍ പിതാവിനെ കൊലപ്പെടുത്തിയ കേസില്‍ ജാമ്യത്തിലിറങ്ങിയതാണ്.

വ്യാജ നോട്ടില്‍ ത്രഡ് ഇടാന്‍ ഉപയോഗിക്കുന്ന സ്റ്റിക്കറുകളും കമ്പ്യൂട്ടറും നോട്ടടിക്കാന്‍ ഉപയോഗിച്ച പേപ്പറുകളും പ്രതി താമസിക്കുന്ന മഞ്ചേരി കാരക്കുന്നിലെ വീട്ടില്‍നിന്ന് പൊലീസ് കണ്ടെടുത്തു. മലപ്പുറം ജില്ലയിലെ പ്രധാന അങ്ങാടികള്‍ കേന്ദ്രീകരിച്ചാണ് പണം വിതരണം ചെയ്തിരുന്നത്. കൊണ്ടോട്ടി ടൗണില്‍ െചലവാക്കാൻ കൊണ്ടുവന്ന 20ഓളം 200െൻറ കള്ളനോട്ടുകളും ഇയാളില്‍നിന്ന് കണ്ടെടുത്തു. 6BS379331, 6BS379332 സീരിയൽ നമ്പറുകളിലുള്ള ഇരുനൂറിെൻറ നോട്ട് വ്യാപകമായി പ്രതി നിർമിച്ചിട്ടുണ്ടെന്നും ഈ സീരിയൽ നമ്പറിലുള്ള നോട്ടുകളിൽ ഇടപാട് നടത്തുന്നവർ ശ്രദ്ധിക്കണമെന്നും പൊലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. 

ജില്ല പൊലീസ് മേധാവി യു. അബ്ദുൽ കരീമിന് ലഭിച്ച രഹസ്യ വിവരത്തി‍െൻറ അടിസ്ഥാനത്തില്‍ മലപ്പുറം ഡിവൈ.എസ്.പി ഹരിദാസെൻറ നിർദേശത്തില്‍ കൊണ്ടോട്ടി സി.ഐ കെ.എം. ബിജുവിെൻറ നേതൃത്വത്തില്‍ എസ്.ഐ വിനോദ് വലിയാറ്റൂര്‍ ജില്ല ആൻറി നര്‍ക്കോട്ടിക് സ്‌ക്വാഡ് അംഗങ്ങളായ അബ്ദുൽ അസീസ്, സത്യനാഥന്‍ മനാട്ട്, ശശി കുണ്ടറക്കാട്, ഉണ്ണികൃഷ്ണന്‍ മാരാത്ത്, പി. സഞ്ജീവ് എന്നിവര്‍ക്ക് പുറമെ അജയന്‍, സ്മിജു, ഷാക്കിര്‍ എന്നിവരാണ് പ്രതിയെ പിടികൂടിയത്.

ലോക്ഡൗണിൽ ജോലിപോയി; കള്ളനോട്ടടി പഠിച്ചത് യൂട്യൂബ് വഴി

കള്ളനോട്ടടി കേസിൽ പിടിയിലായ തമിഴ്നാട് സ്വദേശിയായ സതീഷ് വ്യാജനോട്ട് നിർമാണം പഠിച്ചത് യൂട്യൂബില്‍നിന്ന്. ഹോട്ടൽ ജീവനക്കാരനായിരുന്ന പ്രതിക്ക് ലോക്ഡൗണിൽ ജോലിയില്ലാതായതോടെ കള്ളനോട്ട് നിർമാണത്തിലേക്ക് കടക്കുകയായിരുന്നു. നിർമാണത്തിനുള്ള കട്ടറും സാമഗ്രികളും വാങ്ങി ജോലിചെയ്തിരുന്ന മഞ്ചേരി കാരക്കുന്നിലെ ഹോട്ടലിെൻറ പിറകിലെ വീട്ടില്‍ സംവിധാനമൊരുക്കുകയായിരുന്നു.

രണ്ടുമാസമായി ഇവിടെ ഹോട്ടല്‍ തൊഴിലാളികളില്ലാത്തത് നോട്ട് നിർമാണത്തിന് അനുകൂലമായി. രാത്രി 12 മണിക്കുശേഷം സ്ഥലത്ത് എത്തുന്ന പ്രതി പുലര്‍ച്ച നിർമിച്ച നോട്ടുകളുമായി വിതരണത്തിന് പോവും. 200, 500 രൂപയുടെ നോട്ടുകളാണ് നിര്‍മിച്ചിരുന്നത്. കൂടുതലും 200 രൂപയുടെ നോട്ടുകളാണ് അടിച്ചിരുന്നത്. െചലവാക്കാന്‍ എളുപ്പമെന്നതിനാലാണ് ചെറിയ സംഖ്യയുടെ നോട്ടുകള്‍ നിര്‍മിച്ചതെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. പെട്രോള്‍ പമ്പുകള്‍, ബാറുകള്‍, പലചരക്ക് കടകൾ, പ്രധാന അങ്ങാടികൾ എന്നിവ കേന്ദ്രീകരിച്ചാണ് നോട്ടുകള്‍ െചലവാക്കിയിരുന്നത്. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.