നെടുമ്പാശ്ശേരി: യു.എ.ഇ കേന്ദ്രീകരിച്ച് മലയാളിയുടെ നേതൃത്വത്തിൽ സ്ത്രീകളെ ഇൻറർനെറ്റ് കോൾ വഴി വിളിച്ച് ബ്ലാ ക്മെയിൽ ചെയ്ത് ഭീഷണിപ്പെടുത്തുന്ന സംഭവത്തെക്കുറിച്ച് സൈബർ പൊലീസ് അന്വേഷണം ആരംഭിച്ചു. ആലുവയിലെ വീട്ടമ്മയ െയാണ് ഇത്തരത്തിൽ ഭീഷണിപ്പെടുത്തിയത്.
കൊച്ചിയിലെ സൈബർസെല്ലിൽനിന്നുള്ള ഉദ്യോഗസ്ഥനെന്ന പേരിലാണ് യുവതി യെ മൊബൈൽ ഫോണിലേക്ക് ബന്ധപ്പെട്ടത്. അധ്യാപികയുടെ മകൻ വഴി മകൻറ കൂട്ടുകാരനിലേക്ക് യുവതിയുടെ ഫോട്ടോകൾ എത്തിയിട്ടുണ്ടെന്നും ഈ കൂട്ടുകാരൻ ചിത്രം മോർഫ് ചെയ്ത് ഇൻറർനെറ്റിലിെട്ടന്നുമാണ് അറിയിച്ചത്. ഇത് തടയാൻ പൊലീസിനോട് സഹകരിക്കണമെന്ന് പറഞ്ഞാണ് ഫോണിലൂടെ മകെൻറ കൂട്ടുകാരനെന്നുപറഞ്ഞ് മറ്റൊരാളുമായി അശ്ലീലവാക്കുകൾ പറയാൻ േപ്രരിപ്പിച്ചത്. എന്നാൽ, ഈ അശ്ലീലവാക്കുകൾ റെക്കോഡ് ചെയ്ത് യുവതിയെ ബ്ലാക്മെയിൽ ചെയ്യാനായിരുന്നു ലക്ഷ്യമിട്ടതെന്ന് സംശയിക്കുന്നുണ്ട്. യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സൈബർ പൊലീസ് അന്വേഷണം നടത്തുന്നത്.
പ്രാഥമികാന്വേഷണത്തിൽ യുവതിയെ വിളിച്ചത് ഗൾഫിൽനിന്ന് ഇൻറർനെറ്റ് കോളാണെന്ന് തെളിഞ്ഞിട്ടുണ്ട്. മകൻവഴിയാണ് ഫോട്ടോകൾ മോർഫ് ചെയ്തതെന്നും മകനെ അറസ്റ്റ് ചെയ്ത് ജുവൈനൽകോടതിയിൽ ഹാജരാക്കേണ്ടതായി വരുമെന്നുമായിരുന്നു ആദ്യഭീഷണി. ഇതൊഴിവാക്കാൻ തന്ത്രപൂർവം മകെൻറ കൂട്ടുകാരനെ വശീകരിച്ച് ഫോണിൽ സംസാരിക്കുമ്പോൾ ഫോണിെൻറ ലൊക്കേഷൻ മനസ്സിലാക്കി കസ്റ്റഡിയിലെടുക്കാനും ഇതുവഴി മോർഫ് ചെയ്ത ചിത്രങ്ങൾ പിടിച്ചെടുക്കാനും കഴിയുമെന്നാണ് യുവതിയെ വിശ്വസിപ്പിച്ചത്. പിന്നീട് യുവതിയുടെ ഭർത്താവ് വീട്ടിലെത്തിയപ്പോൾ യുവതി വിവരം ധരിപ്പിച്ചു. അതിനുശേഷമാണ് സൈബർ പൊലീസിനെ സമീപിച്ചത്.
ഗൾഫിൽനിന്നുള്ള ഇൻറർനെറ്റ് കോളായതിനാൽ ഇതിെൻറ ഉറവിടം കണ്ടെത്തുന്നതിനുൾപ്പെടെ ഇൻറർപോളിെൻറ സഹായം തേടേണ്ടതായിവരും. എന്നാൽ, ഈ ഇൻറർനെറ്റ് കോൾ മുഖേന കേരളത്തിൽനിന്ന് മറ്റാരെങ്കിലും വിളിച്ചിട്ടുണ്ടെങ്കിൽ ഇൻറർനെറ്റ് കോൾ ആരാണ് വിളിച്ചതെന്ന് വ്യക്തമാകും.
ഈ രീതിയിലേക്കും അന്വേഷണം വ്യാപിപ്പിക്കും. സൈബർ കേസുകൾ പലതിലും കേസെടുത്ത് കാര്യക്ഷമമായ രീതിയിലേക്ക് അന്വേഷണം നടത്തണമെങ്കിൽ കൊച്ചിയിലെ സൈബർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകേണ്ടതായിവരുകയാണ്. സ്റ്റേഷൻ കയറിയിറങ്ങേണ്ടതിനാൽ പലരും ഇത്തരം പരാതികൾ രേഖാമൂലം നൽകാൻ മടികാണിക്കുകയാണ്. അതുകൊണ്ടുതന്നെ ഇത്തരം ഭീഷണിപ്പെടുത്തലുകൾ വർധിക്കുകയും ചെയ്യുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.