തിരുവനന്തപുരം: ബി.ജെ.പി സംസ്ഥാന ഓഫിസ് ആക്രമിച്ച കേസിലെ നാലുപ്രതികൾക്കും ഉപാധികളോടെ ജാമ്യം. ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗവും കോർപറേഷൻ കൗൺസിലറുമായ ഐ.പി. ബിനു, എസ്.എഫ്.ഐ ജില്ല സെക്രട്ടറി പ്രിജിൽസാജ് കൃഷ്ണ, ജെറിൻ, സുകേശ് എന്നിവർക്കാണ് തിരുവനന്തപുരം രണ്ടാം അഡീ. സെഷൻസ് കോടതി ജാമ്യംനൽകിയത്.
ആക്രമണം നടന്ന കുന്നുകുഴി വില്ലേജിൽ പ്രവേശിക്കരുതെന്നും ഉത്തരവുണ്ട്. തിരുവനന്തപുരം ജില്ല വിട്ടുപോകാൻ കഴിയില്ല. അന്വേഷണത്തോട് സഹകരിക്കണം എന്നിവയാണ് ജാമ്യവ്യവസ്ഥകൾ. ഇതോടെ 31 കേസുകൾ നിലവിലുള്ളതിൽ എല്ലാം ജാമ്യംലഭിച്ചു. ജൂലൈ 28നാണ് ബി.ജെ.പി ഓഫിസ് ആക്രമിക്കപ്പെട്ടത്.
ബിനീഷ് കോടിയേരിയുടെ വീടാക്രമിച്ച് മണിക്കൂറുകൾക്കമാണ് ബി.ജെ.പി ഓഫിസ് ആക്രമിക്കുന്നത്. ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരെൻറ അടക്കം ആറ് കാറുകളും ഓഫിസ് ചില്ലുകളും എറിഞ്ഞുതകർത്തു. സുരക്ഷ ഉദ്യോഗസ്ഥരെ ചീത്തവിളിച്ചു എന്നീ രണ്ട് കേസുകളിലാണ് ജാമ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.