വ്യാജരസീത് അച്ചടിച്ച സംഭവം: ബി.ജെ.പി അന്വേഷണം ആരംഭിച്ചു

കോഴിക്കോട്: ബി.ജെ.പി ദേശീയ കൗണ്‍സിലിന്‍റെ നടത്തിപ്പിനായി പണം പിരിക്കുന്നതിന് വ്യാജ രസീത് അച്ചടിച്ച സംഭവത്തിൽ ബി.ജെ.പി ദേശീയ നേതൃത്വം അന്വേഷണം ആരംഭിച്ചു. സംഭവത്തിൽ കേന്ദ്രനേതൃത്വം അന്വേഷണം ആരംഭിച്ചതായി കോഴിക്കോട് ബി.ജെ.പി ജില്ലാ അധ്യക്ഷൻ സ്ഥിരീകരിച്ചു.

വടകരയിലെ പ്രസിലാണ് വ്യാജരസീത് അച്ചടിച്ചതെന്നായിരുന്നു മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. 2016 സെപ്തംബർ 23, 24, 25 തീയതികളിലായിരുന്നു കോഴിക്കോട് ബി.ജെ.പി ദേശീയ കൗൺസിൽ നടന്നത്. വ്യക്തികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും 5,000 മുതൽ 50,000 രൂപവരെ പിരിച്ചിട്ടുണ്ടെന്നും ഇത്തരത്തിൽ ആകെ ഒരു കോടി രൂപക്ക് മുകളിൽ സമാഹരിച്ചെന്നുമാണ് വിവരങ്ങൾ.
 

Tags:    
News Summary - Bjp naional council- kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.