ചെങ്ങന്നൂർ: ചെങ്ങന്നൂരിൽ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുത്ത പരിപാടിക്കിടെ ബി.ജെ.പി പ്രതിഷേധം. പ്രളയത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് പുതിയ വീട് നൽകുന്ന കെയർ ഹോം പദ്ധതിയുടെ ഉൽഘാടനം ചെയ്യാനെത്തിയപ്പോഴാണ് മുഖ്യമന്ത്രിക്ക് നേരെ പ്രതിഷേധമുണ്ടായത്.
അഞ്ച് സ്ത്രീകളുടെ നേതൃത്വത്തിൽ ശരണം വിളികളുമായി ബി.ജെ.പി പ്രവർത്തകരായ പ്രതിഷേധക്കാർ വേദിക്ക് മുമ്പിലെത്തി. കെ. സുരേന്ദ്രന്‍റെ അറസ്റ്റിൽ പ്രതിഷേധിച്ച ഇവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.
പരിപാടിയിൽ പങ്കെടുക്കാൻ എന്ന വ്യാജേന എത്തിയ സ്ത്രീകൾ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ചത്. അധ്യക്ഷ പ്രസംഗത്തിന് ശേഷം മുഖ്യമന്ത്രി ഉൽഘാടനം നടത്താൻ എഴുന്നേറ്റപ്പോഴാണ് പ്രതിഷേധക്കാർ ശരണം വിളിച്ചത്.
ചെങ്ങന്നൂരിലെ പരിപാടിയിൽ പങ്കെടുക്കാൻ വരുമ്പോൾ മുളക്കഴയിൽ വെച്ച് യുവമോർച്ച പ്രവർത്തകർ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ചു. വാഹനവ്യൂഹത്തിന് നേരെയാണ് കരിങ്കൊടി വീശിയത്.
രാവിലെ, മുഖ്യമന്ത്രിയുടെ പങ്കെടുക്കുന്ന പരിപാടിയുടെ വേദിയിലേക്ക് പ്രകടനം നടത്തിയ ബി.ജെ.പി പ്രവർത്തകരെ പൊലീസ് തടഞ്ഞു. ചെങ്ങന്നൂർ നഗരത്തിൽ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലാണ് മാർച്ച് നടന്നത്. പൊലീസ് തടഞ്ഞതിനെ തുടർന്ന് പ്രതിഷേധക്കാർ റോഡിൽ കുത്തിയിരിപ്പ് നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.