കന്യാസ്ത്രീയെ പീഡിപ്പിച്ച കേസ്: ബിഷപ് ഫ്രാങ്കോയുടെ വിചാരണ കോട്ടയം സെഷൻസ് കോടതിയിലേക്ക് മാറ്റി

കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ബിഷപ് ഫ്രാങ്കോക്കെതിരെയുള്ള കേസിെൻറ വിചാരണ കോട്ടയം സെഷൻസ് കോ ടതിക്ക് കൈമാറി. പാലാ മജിസ്ട്രേറ്റ് േകാടതി പ്രാഥമികനടപടി പൂർത്തിയാക്കിയ സാഹചര്യത്തിലാണിത്. വിചാരണക്ക് ഹാജരാകാൻ സമൻസ് അയക്കുന്നതടക്കം കുറ്റപത്രം വായിച്ചുകേൾപ്പിക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ ഇനി വിചാരണകോടതിയിലാകും നടക്കുക. കെവിൻകേസ് പരിഗണിച്ച കോട്ടയം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ഈകേസും പരിഗണിക്കുന്നുവെന്ന പ്രത്യേകതയുണ്ട്. വിചാരണ നടപടി ആരംഭിക്കുന്നതിനു മുന്നോടിയായി പ്രതിയായ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനു കോടതി സമൻസ് അയക്കും. തുടർന്ന് കോടതിയിൽ വിചാരണ നടക്കുമ്പോൾ ഫ്രാങ്കോ നേരിട്ട് ഹാജരാകണം.

2018 ജൂണ്‍ 26നാണ് കുറവിലങ്ങാട് നാടുകുന്ന് മഠത്തിലെ കന്യാസ്ത്രീ ബിഷപ്പിനെതിരെ ലൈംഗികപീഡന പരാതി നല്‍കിയത്. 2014 മുതല്‍ 2016വരെ 13 തവണ ലൈംഗികമായി പീഡിപ്പിെച്ചന്നായിരുന്നു പരാതി. തുടർന്ന് വൈക്കം ഡിവൈ.എസ്.പി കെ. സുഭാഷിെൻറ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘമാണ് കേസ് അന്വേഷിച്ച് പാലാ മജിസ്ട്രേറ്റ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. ശാസ്ത്രീയ പരിശോധന റിപ്പോര്‍ട്ടുകള്‍, രേഖകള്‍ ഉള്‍പ്പെടെ അഞ്ച് വാല്യങ്ങളിലായി 2000 പേജ് അടങ്ങുന്നതാണ‌് കുറ്റപത്രം.

മാനഭംഗം, പ്രകൃതിവിരുദ്ധ പീഡനം ഉള്‍പ്പെടെ അഞ്ചുവകുപ്പാണ് ബിഷപ്പിനെതിരെ ചുമത്തിയിട്ടുളത്. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉള്‍പ്പെടെ 83 സാക്ഷികളുടെ മൊഴികളും 10 പേരുടെ രഹസ്യമൊഴികളും ഉൾപ്പെടുന്നുണ്ട്. പരാതിക്കാരിയോടൊപ്പമുള്ള കന്യാസ്ത്രീകളുടെ സ്ഥലംമാറ്റ ഉത്തരവുകളും അവര്‍ക്കുണ്ടായ ദുരനുഭവങ്ങളും കേസ് അട്ടിമറിക്കാനുള്ള ശ്രമങ്ങളും കുറ്റപത്രത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. 25 ദിവസം പാലാ സബ് ജയിലില്‍ കിടന്ന ഫ്രാങ്കോ മുളയ്ക്കല്‍ നിലവില്‍ ജാമ്യത്തിലിറങ്ങി ജലന്ധറിലാണ്. വിചാരണ നടപടി തുടങ്ങുേമ്പാൾ ഫ്രാങ്കോ മുളയ്ക്കല്‍ കോടതിയില്‍ ഹാജരാകണം. അഡ്വ. ജിതേഷ് െജ. ബാബുവാണ് സർക്കാർ നിയോഗിച്ച സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ.


Tags:    
News Summary - bishop franco mulakkal case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.