കോട്ടയം: നെഞ്ചുവേദനയെ തുടർന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ബിഷപ് ഫ്രാങ്കോ മുളയ ്ക്കലിനെ ഡിസ്ചാർജ് ചെയ്ത് കോട്ടയം പൊലീസ് ക്ലബ്ബിലേക്ക് മാറ്റി. ബിഷപ്പിന് കാര്യമായ ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ലാത്തതിനാൽ ഇന്ന് രാവിലെയാണ് ഡിസ്ചാർജ് ചെയ്തത്. കനത്ത സുരക്ഷയിലാണ് പൊലീസ് ക്ലബ്ബിലേക്ക് മാറ്റിയത്. ഇന്നു തന്നെ ബിഷപ്പിനെ പാല മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും.
തൃപ്പൂണിത്തുറയിൽനിന്ന് കോട്ടയത്തേക്കുള്ള യാത്രാമധ്യേ വാഹനത്തിൽ ക്ഷീണിതനായി കാണപ്പെട്ടതിനെ തുടർന്ന് ഇന്നലെ രാത്രി 10.45നാണ് ഫ്രാേങ്കായെ കോട്ടയം മെഡിക്കൽ കോളജിലെ കാർഡിയോളജി അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചത്.
ബിഷപ്പിെൻറ രക്തസാമ്പിളും ഇ.സി.ജിയും പരിശോധിച്ചിരുന്നു. ഇ.സി.ജിയിൽ നേരിയ മാറ്റം കണ്ടിരുന്നു. എന്നാൽ കാര്യമായ ആരോഗ്യ പ്രശ്നങ്ങളില്ലെന്ന് ഡോക്ടർമാർ അറിയിച്ചു. ഇന്ന് പുലർച്ചെ 5.30 ന് രണ്ടാം ഘട്ട പരിേശാധന നടത്തി. രണ്ടാം തവണയും രക്തവും ഇ.സി.ജിയും പരിശോധിച്ചെങ്കിലും ആരോഗ്യ പ്രശ്നങ്ങളില്ലെന്ന് വ്യക്തമായതിനെ തുടർന്നാണ് ഡിസ്ചാർജ് ചെയ്യാമെന്ന് ഡോക്ടർമാർ അറിയിച്ചത്. പ്രായത്തിെൻറ അവശത മാത്രമാണ് ഫ്രാേങ്കാക്കുള്ളതെന്നും ഡോക്ടർമാർ അറിയിച്ചു.
കേസ് അന്വേഷിക്കുന്ന വൈക്കം ഡിവൈ.എസ്.പി കെ. സുഭാഷ് ആശുപത്രിയിലെത്തി ഡോക്ടർമാരുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് ബിഷപ്പിനെ ആശുപത്രിയിൽ നിന്ന് പൊലീസ് ക്ലബ്ബിലേക്ക് മാറ്റിയത്.
ഇന്ന് രാത്രി എട്ടു വരെ കോടതിയിൽ ഹാജരാക്കാൻ സമയമുണ്ട്. എന്നാൽ രാവിലെ 11 മണിക്ക് പാലാ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കുമെന്നാണ് പൊലീസ് ഇന്നലെ അറിയിച്ചിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.