ചെന്നൈ: മുതിർന്ന മാധ്യമ പ്രവർത്തകയും ബി.ആർ.പി ഭാസ്കറുടെ മകളുമായ ബിന്ദു ഭാസ്കർ അന്തരിച്ചു. കാൻസർ രോഗം ബാധിച ്ച് ഒരു വർഷമായി ചികിൽസയിലായിരുന്നു. ശനിയാഴ്ച രാവിലെയായിരുന്നു അന്ത്യം. ബി.ആർ.പി ഭാസ്കർ തന്നെയാണ് മരണവിവരം ഫേസ്ബുക്കിലുടെ അറിയിച്ചത്.
ടൈംസ് ഓഫ് ഇന്ത്യയിലും, ഇക്കണോമിക്സ് ടൈംസിലും ഫ്രണ്ട് ലൈനിലും ജോലി ചെയ്തിട്ടുണ്ട്. ഏഷ്യൻ സ്കൂൾ ഓഫ് ജേണലിസത്തിൽ പ്രൊഫസറായി ജോലി ചെയ്യുകയായിരുന്നു.
ഡോ.കെ.എസ് ബാലാജിയാണ് ബിന്ദുവിൻെറ ഭർത്താവ്. സവേരിബാലാജിയാണ് മകൾ. സംസ്കാരം ഇന്ന് വൈകീട്ട് ചെന്നൈ ബസന്ദ് നഗറിൽ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.