വള്ളിക്കുന്ന് (മലപ്പുറം): മാപ്പിളകലാ സാഹിത്യകാരനും ഗവേഷകനുമായ ബാലകൃഷ്ണന് വള്ളിക്കുന്ന് (84) അന്തരിച്ചു. ഏറെ നാളായി ചികിത്സയിലായിരുന്നു.
അധ്യാപകൻ, ഗ്രന്ഥശാല പ്രവര്ത്തകൻ എന്ന നിലയിലും ശ്രദ്ധേയനായിരുന്നു. ‘തീപിടിച്ച കൊടുങ്കാറ്റാ’ണ് ഇദ്ദേഹത്തിെൻറ ആദ്യ നോവൽ. മാപ്പിളപ്പാട്ട് ഒരാമുഖ പഠനം, മാപ്പിള സംസ്കാരത്തിെൻറ കാണാപ്പുറങ്ങള്‍, മാപ്പിള സാഹിത്യവും മുസ്ലിം നവോത്ഥാനവും, മഹാകവി മോയിന്‍കുട്ടി വൈദ്യരുടെ കാവ്യലോകം തുടങ്ങിയവയാണ് പ്രധാന കൃതികള്‍.
ഖായ്ദെ മില്ലത്ത് കള്‍ച്ചറല്‍ അവാര്‍ഡ്, നടുത്തോപ്പില്‍ അബ്ദുല്ല സ്മാരക അവാര്‍ഡ്, ദുബൈ മലപ്പുറം കെ.എം.സി.സി അവാര്‍ഡ്, ഷാര്‍ജ കെ.എം.സി.സി തുടങ്ങിയ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.
സരോജിനിയാണ് ഭാര്യ. മക്കള്‍: പത്മജ (തിരൂരങ്ങാടി താലൂക്ക് കോഓപറേറ്റീവ് സൊസൈറ്റി), ഊര്‍മിള (അധ്യാപിക, ജി.എച്ച്.എസ്.എസ് കാവിലംപാറ), ജൂലിയറ്റ് (പാലക്കാട്), ജീജ ബായ് (കക്കോടി), മീന (ഗവ. പ്രസ്, തിരുവനന്തപുരം). മരുമക്കള്‍: രാജീവ് (അട്ടപ്പാടി), നാണു (ജി.യു.പി.എസ് വട്ടോളി), രാമചന്ദ്രന്, ഷാജി (കക്കോടി), ഷിജു (സോഫ്റ്റ്വെയർ എൻജിനീയർ). സംസ്കാരം ഞായറാഴ്ച രാവിലെ 10ന് അത്താണിക്കൽ കച്ചേരിക്കുന്നിലെ വീട്ടുവളപ്പിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.