തിരുവനന്തപുരം: യുവ സംഗീതജ്ഞൻ ബാലഭാസ്കറിെൻറ അപകടമരണവും സ്വർണക്കടത്തും തമ്മിൽ ബന്ധമുണ്ടെന്ന സംശയം ബലപ്പെടുന്നു. ബന്ധമുണ്ടെന്ന് ബാലഭാസ്കറിെൻറ പിതാവ് ഉൾപ്പെടെ ആരോപിക്കുന്നു. കേസ് സി.ബി.ഐ ഏറ്റെടുക്കുമ്പോൾ ഇക്കാര്യവും അന്വേഷണത്തിെൻറ ഭാഗമാകും. ക്രൈംബ്രാഞ്ച് അന്വേഷിച്ച കേസ് സർക്കാർ സി.ബി.ഐക്ക് വിട്ടതാണ്.
ഏറ്റെടുക്കാൻ സി.ബി.ഐ സന്നദ്ധത അറിയിച്ചെങ്കിലും വിജ്ഞാപനം പുറത്തിറങ്ങിയിട്ടില്ല.തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വർണക്കടത്തുമായി ബന്ധപ്പെട്ട് പിടിയിലായവരിൽ ബാലഭാസ്കറിെൻറ മുൻ മാനേജരും സുഹൃത്തും ഉൾപ്പെട്ടിരുന്നു. അന്നുതന്നെ മകെൻറ മരണത്തിൽ സ്വർണക്കടത്ത് സംഘത്തിന് പങ്കുണ്ടെന്ന് പിതാവ് ആരോപിച്ചിരുന്നു. എന്നാൽ, ഇവർ ഉന്നയിച്ച കാര്യങ്ങളൊന്നും ക്രൈംബ്രാഞ്ച് അന്വേഷിച്ചില്ലെന്ന ആക്ഷേപമുണ്ട്.
അതിെൻറ അടിസ്ഥാനത്തിലാണ് പിതാവ് സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടതും സർക്കാർ അംഗീകരിച്ചതും. ബാലഭാസ്കർ സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ട സ്ഥലത്തിന് സമീപം സംശയകരമായി കണ്ട സംഘത്തിൽ സ്വർണക്കടത്തുമായി ബന്ധപ്പെട്ട് ഇപ്പോൾ അറസ്റ്റിലായ സരിത്തും ഉണ്ടായിരുന്നതായി വെളിപ്പെടുത്തലുണ്ട്. അപകടസമയം അതുവഴി കടന്നുപോയ കലാഭവന്‍ സോബിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.