തിരുവനന്തപുരം: സംഗീതജ്ഞൻ ബാലഭാസ്കറിെൻറ മരണവുമായി ബന്ധപ്പെട്ട അവ്യക്തത നീ ക്കുന്നതിന് സാക്ഷികളുടെ രഹസ്യമൊഴി രേഖപ്പെടുത്തുന്ന കാര്യം ക്രൈംബ്രാഞ്ച് പരിേശാധ ിക്കുന്നു. വിവാദമായ സ്വർണക്കടത്തിെൻറ കൂടുതൽ വിശദാംശങ്ങൾ ക്രൈംബ്രാഞ്ച് ബുധനാഴ ്ച ഡി.ആർ.െഎയിൽ നിന്ന് തേടുകയും ചെയ്തു.
അപകടത്തിൽപെട്ട കാർ ആരാണ് ഒാടിച്ചിര ുന്നത് എന്നതുൾപ്പെടെയുള്ള കാര്യങ്ങളിൽ വ്യക്തത വരുത്തുന്നതിനാണ് സാക്ഷികളുടെ ര ഹസ്യമൊഴി രേഖപ്പെടുത്താൻ അന്വേഷണസംഘം ഉദ്ദേശിക്കുന്നത്. ദൃക്സാക്ഷികള്‍, രക്ഷാപ്രവര്‍ത്തകര്‍ എന്നിവരുടെ മൊഴിയാകും രേഖപ്പെടുത്തുക.
വാഹനം ഒാടിച്ചത് ആരെന്ന കാര്യത്തിൽ ഇപ്പോഴും അവ്യക്തത തുടരുകയാണ്. ഡ്രൈവർ അർജുനാണ് കാർ ഒാടിച്ചിരുന്നതെന്ന് ചിലർ മൊഴി നൽകുേമ്പാൾ ബാലഭാസ്കറായിരുന്നു ഒാടിച്ചിരുന്നതെന്നും അദ്ദേഹത്തെ ഡ്രൈവറുടെ സീറ്റിൽ നിന്നാണ് പുറത്തെടുത്തതെന്നുമുള്ള മൊഴികളും ലഭിച്ചിട്ടുണ്ട്. ചില സാക്ഷികൾ മൊഴി മാറ്റുന്നുേവായെന്ന സംശയവുമുണ്ട്.
കൊല്ലത്തെ കടയിൽ നിന്ന് ജ്യൂസ് കുടിച്ച ശേഷം വാഹനമോടിച്ചത് ഡ്രൈവർ അർജുൻ ആയിരുെന്നന്നാണ് കടയിലുണ്ടായിരുന്ന മൂന്ന് യുവാക്കള്‍ ക്രൈംബ്രാഞ്ചിന് മൊഴി നൽകിയത്.
അതേസമയം ബാലഭാസ്കർ തന്നെയാണ് വാഹനം ഓടിച്ചതെന്ന് പ്രധാന സാക്ഷിയായ കെ.എസ്.ആർ.ടി.സി ഡ്രൈവറും മൊഴി നൽകിയിട്ടുണ്ട്.
സ്വർണക്കടത്തുമായി ബന്ധമില്ല -പ്രകാശൻ തമ്പി
കൊച്ചി: വയലിനിസ്റ്റ് ബാലഭാസ്കറിേൻറത് അപകടമരണം തന്നെയാണെന്ന് സംഭവത്തിൽ വിവാദത്തിലുൾപ്പെട്ട പ്രകാശ് തമ്പി. ഇപ്പോഴത്തേത് അനാവശ്യവിവാദമാണ്. സ്വർണക്കടത്തുമായി ബാലഭാസ്കറിെൻറ മരണത്തിന് ഒരു ബന്ധവും ഇല്ലെന്നും പ്രകാശ് തമ്പി മാധ്യമപ്രവർത്തകരോട് പറഞ്ഞു. സാമ്പത്തിക ക്രമക്കേട് പരിഗണിക്കുന്ന കോടതിയിൽ ഹാജരാക്കുന്നതിനിടെയാണ് പ്രകാശ് തമ്പി പ്രതികരിച്ചത്.
അപകടം ഉണ്ടായപ്പോൾ സഹോദരനെപ്പോലെ കൂടെ നിന്നു. അതാണോ താൻ ചെയ്ത തെറ്റെന്ന് പ്രകാശ് തമ്പി ചോദിച്ചു. അപകടത്തിൽപെട്ട കാർ ഓടിച്ചത് അർജുനാണെന്നും പ്രകാശ് തമ്പി പറഞ്ഞു. ബാലഭാസ്കറിെൻറ മുൻ പ്രോഗ്രാം കോഓഡിനേറ്റർ ആണ് പ്രകാശ് തമ്പി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.