കൊച്ചി: ജാമ്യഹരജികളിൽ ഒരാഴ്ചക്കകം മജിസ്ട്രേറ്റുമാര്‍ തീരുമാനമെടുക്കണമെന്ന് ഹൈകോടതി. ജാമ്യഹരജിയിൽ വിധി പറയാൻ ൈവകിയ മജിസ്ട്രേറ്റിനെ വിമർശിച്ചാണ് ജസ്റ ്റിസ് ബി. സുധീന്ദ്രകുമാർ ഇക്കാര്യത്തിൽ മാർഗനിർദേശം പുറപ്പെടുവിച്ചത്.
വിചാര ണ കഴിഞ്ഞ് നാലുദിവസത്തിനകം വിചാരണക്കോടതികള്‍ വിധി പറയണമെന്നുണ്ടെങ്കിലും ജാമ്യ ാപേക്ഷകളില് കൃത്യമായ നിര്‍ദേശമില്ലെന്ന് വിലയിരുത്തിയാണ് പുതിയ മാര്‍ഗനിര്‍ദേ ശം. വാദം കേള്‍ക്കുന്ന ദിവസമോ തൊട്ടടുത്ത ദിവസമോ ക്രിമിനല്‍ നടപടി ചട്ടങ്ങളിലെ (സി.ആർ. പി.സി) 437ാം വകുപ്പുപ്രകാരം ജാമ്യഹരജികളിൽ വിധി പറയണമെന്നും അന്നുതന്നെ പ്രതികള്‍ക്ക് പകര്‍പ്പ് നല്‍കണമെന്നും മാർഗനിർദേശത്തിൽ പറയുന്നു.
18 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മിത വിദേശമദ്യം കൈവശം വെച്ച കേസിൽ പിടിയിലായ ആലപ്പുഴ സ്വദേശി സന്തോഷ് കുമാറിെൻറ ജാമ്യഹരജിയിലെ തീരുമാനം വൈകിപ്പിച്ചതിെൻറ പേരിലാണ് മജിസ്ട്രേറ്റിന് കോടതിയുടെ വിമർശനമുണ്ടായത്.
സന്തോഷ്കുമാറിെൻറ ജാമ്യഹരജി പരിഗണിക്കവേയാണ് മജിസ്േട്രറ്റിെൻറ വീഴ്ച കോടതിയുടെ ശ്രദ്ധയിൽപെട്ടത്.
സന്തോഷ്കുമാര്‍ ജൂലൈ 31നാണ് ജാമ്യഹരജി നൽകിയത്. ആഗസ്റ്റ് എട്ടിന് വാദം കേട്ടെങ്കിലും 22നാണ് മജിസ്ട്രേറ്റ് വിധി പറഞ്ഞത്. വിധി പറഞ്ഞ് മൂന്നുദിവസം കഴിഞ്ഞാണ് പകര്‍പ്പ് നല്‍കിയത്.
വീഴ്ച സംബന്ധിച്ച് മജിസ്ട്രേറ്റിനോട് വിശദീകരണം തേടിയെങ്കിലും യാന്ത്രികമായ മറുപടിയാണ് ലഭിച്ചത്.
ജാമ്യ ഹരജികള്‍ ഒരാഴ്ചക്കം തീര്‍പ്പാക്കണമെന്ന് സുപ്രീംകോടതി വിധിയുണ്ട്. ഈ വിധിയുടെ അടിസ്ഥാനത്തില്‍ 2017ല്‍ കോടതി സര്‍ക്കുലര്‍ ഇറക്കി. സന്തോഷ് കുമാര്‍ ജാമ്യാപേക്ഷ ഫയല്‍ ചെയ്ത് 22ാം ദിവസമാണ് മജിസ്ട്രേറ്റ് തീര്‍പ്പാക്കിയത്.
വാദം കേട്ട് 14 ദിവസം കഴിഞ്ഞാണ് വിധി പറഞ്ഞത്. ഇതൊന്നും ന്യായീകരിക്കാനാവില്ലെന്നും വാദം കേട്ട അന്നുതന്നെയോ അടുത്ത ദിവസമോ മജിസ്ട്രേറ്റ് വിധി പറയണമായിരുെന്നന്നും കോടതി വ്യക്തമാക്കി.
ഈ കേസിൽ മജിസ്ട്രേറ്റിെൻറ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായിട്ടുണ്ട്. അതിനാല്‍ അവര്‍ക്ക് പരിശീലനം നല്കുന്ന കാര്യത്തില്‍ ഹൈകോടതി ഭരണവിഭാഗം തീരുമാനമെടുക്കണമെന്ന് കോടതി നിർദേശിച്ചു. തുടർന്ന് സുരേഷ്കുമാറിന് ജാമ്യം അനുവദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.