ഓടുന്ന ട്രെയിനിൽ യുവതിയെ ആക്രമിച്ച് ആഭരണങ്ങൾ കവർന്ന കേസിലെ പ്രതി പിടിയിൽ. ആലപ്പുഴ നൂറനാട് സ്വദേശി ബാബുകുട്ടൻ ആണ് പിടിയിലായത്. പത്തനംതിട്ട ചിറ്റാറിൽ നിന്നാണ് ഇയാളെ പിടികൂടിയത്.
ഒളിവിൽ കഴിഞ്ഞ പ്രതിക്കായി പൊലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. മലപ്പുറത്ത് ഒളിവിൽ കഴിഞ്ഞ ശേഷമാണ് ഇയാൾ ചിറ്റാറിൽ എത്തിയത്.
കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവം. ഗുരുവായുർ - പുനലൂർ പാസഞ്ചറിൽ വെച്ച് യുവതിയെ പ്രതി ആക്രമിക്കുകയായിരുന്നു. മുളന്തുരുത്തിയിൽനിന്ന് ട്രെയിനിൽ കയറിയ യുവതിയെ പ്രതി ആയുധം കാണിച്ച് ഭീഷണിപ്പെടുത്തി ആഭരണങ്ങൾ കവരുകയും ആക്രമിക്കുകയും ചെയ്തു. തുടർന്ന് പ്രാണരക്ഷാർഥം യുവതി ട്രെയിനിൽനിന്ന് ചാടി.
നേരത്തെ മോഷണക്കേസിൽ ശിക്ഷിക്കപ്പെട്ട ബാബുക്കുട്ടൻ മാർച്ച് 12നാണ് പൂജപ്പുര സബ്ജയിലിൽനിന്ന് പുറത്തിറങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.