മഞ്ചേരി: ആയുർവേദ ഒൗഷധങ്ങളുടെ പേറ്റൻഡിന് അംഗീകാരം നൽകാൻ ക്ലിനിക്കൽ പഠനം നിർബ ന്ധമാക്കിയും നടപടികൾ കർക്കശമാക്കിയും സംസ്ഥാന സർക്കാറെടുത്ത തീരുമാനം റദ്ദാക് കി. കേന്ദ്ര ആയുഷ് വകുപ്പിെൻറ നിർദേശം പരിഗണിച്ചാണിത്. 2013ലെ ഉത്തരവിെല നിബന്ധനകൾ, 1945 മ ുതലുള്ള ഡ്രഗ്സ് ആൻഡ് കോസ്മെറ്റിക്സ് നിയമത്തിന് വിരുദ്ധമാണെന്നും ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു. തീരുമാനം റദ്ദാക്കി അഡീഷനൽ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദനാണ് ബുധനാഴ്ച ഉത്തരവിറക്കിയത്.
ഇനിമുതൽ സംസ്ഥാനത്ത് ആയുർവേദ ഔഷധങ്ങൾക്ക് ഡ്രഗ്സ് ആൻഡ് കോസ്മെറ്റിക്സ് നിയമപ്രകാരം പ്രാഥമികപഠനം നടത്തി ലൈസൻസ് നൽകാം. അതേസമയം, ഗുണമേന്മ സർക്കാർ രൂപവത്കരിച്ച വിദഗ്ധസമിതി പരിശോധിക്കും.
ആയുർവേദ പേറ്റൻഡ് ആൻഡ് പ്രൊപ്രൈറ്ററി ഒൗഷധങ്ങൾക്ക് അംഗീകാരം നൽകാൻ വ്യവസ്ഥകൾ നിർദേശിച്ച് ഉത്തരവിറക്കിയത് അഞ്ചുവർഷം മുമ്പാണ്. 2015ൽ ഇതിനായി മാർഗനിർദേശങ്ങളും പുറത്തിറക്കി. ഉത്തരവിലെ സാങ്കേതികത്വം മൂലം ഉൽപന്നങ്ങൾക്ക് അംഗീകാരം നൽകാൻ സാധിച്ചിരുന്നില്ല. സംസ്ഥാനത്ത് പുതിയ ഉൽപന്നങ്ങൾക്ക് അംഗീകാരം നൽകാൻ വൈകുകയാണെന്ന് കേന്ദ്ര ആയുഷ് വകുപ്പ് കുറ്റപ്പെടുത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.