തിരുവനന്തപുരം: കേരള പൊലീസിൽ സംഘടനാപ്രവർത്തനങ്ങൾക്ക് സർക്കാർ മൂക്കുകയർ. പെ ാലീസ് ആക്ടിൽ േഭദഗതി വരുത്തിയാണ് കർശന നിയന്ത്രണം. കേരള പൊലീസ് അസോസിയേഷൻ, പ ൊലീസ് ഒാഫിസേഴ്സ് അസോസിയേഷൻ, സീനിയർ ഒാഫിസേഴ്സ് അസോസിയേഷൻ എന്നിവയുടെ പ്ര വർത്തനങ്ങളിലെല്ലാം നിയന്ത്രണങ്ങൾ വരുത്തി കഴിഞ്ഞദിവസമാണു വിജ്ഞാപനമായത്. അ സോസിയേഷൻ ഭാരവാഹികൾക്ക് സമൂഹ മാധ്യമങ്ങളിലൂടെ പ്രതികരിക്കുന്നതിലുൾപ്പെടെ നിയന്ത്രണമുണ്ട്.
ഭാരവാഹികളുടെ കാലാവധി, പണപ്പിരിവ്, സ്പോൺസർഷിപ് ഉൾപ്പെടെ കാര്യങ്ങൾക്കും നിയന്ത്രണമുണ്ട്. രണ്ടു വർഷത്തിൽ കൂടുതൽ തുടർച്ചയായി ജില്ല, സംസ്ഥാന തലങ്ങളിൽ ഭാരവാഹിത്വം വഹിക്കരുതെന്നതാണ് നിബന്ധനകളിൽ പ്രധാനം. മൂന്നു വർഷ ഇടവേളക്ക് ശേഷമേ പിന്നീട് ഭാരവാഹിയാകാനാകൂ. നിലവിൽ പൊലീസ് അസോസിയേഷൻ ഭരണകാലാവധി രണ്ടു വർഷമാണ്. പുതിയ വ്യവസ്ഥ പ്രകാരം ഒരു തവണ ഭാരവാഹിയായാൽ മൂന്നു വർഷം മാറിനിൽക്കേണ്ടിവരും. ചില വ്യക്തികൾ ഭാരവാഹിത്വത്തിലേക്ക് വരുന്നതു തടയാനാണിതെന്നും ആക്ഷേപമുണ്ട്. ജില്ല ഭാരവാഹിയായി മികവ് പുലർത്തുന്നവരാണു സംസ്ഥാന ഭാരവാഹിയാവുന്നത്. ഭേദഗതിയോടെ അതിനു സാഹചര്യം ഇല്ലാതാവും. അസോസിയേഷനുകൾ ഒരുവിധ രാഷ്ട്രീയ പ്രവർത്തനങ്ങളിലും പ്രത്യക്ഷമായോ പേരാക്ഷമായോ ബന്ധപ്പെടരുത്.
നിലവിൽ അസോസിയേഷനുകളുടെ െതരഞ്ഞെടുപ്പെല്ലാം രാഷ്ട്രീയ അടിസ്ഥാനത്തിലാണ്. ഭാരവാഹികളുടെ പ്രവർത്തനം ഒൗദ്യോഗിക കൃത്യനിർവഹണത്തിന് വീഴ്ചയുണ്ടാകാത്ത വിധമാകണം.
ഭാരവാഹികൾ പൊലീസ് മേധാവിയുടെ അനുമതിയില്ലാതെ സമൂഹ മാധ്യമങ്ങളിലുൾപ്പെടെ ആശയവിനിമയം നടത്തരുത്. അംഗങ്ങളിൽനിന്നു പണപ്പിരിവ് പാടില്ല. സ്വകാര്യ വ്യക്തികൾ, സ്ഥാപനങ്ങൾ എന്നിവയിൽനിന്ന് പണമുൾപ്പെടെ ആനുകൂല്യങ്ങൾ സ്വീകരിക്കരുത്. സമ്മേളനങ്ങൾ ഒരു ദിവസം മാത്രം. നിലവിൽ മൂന്ന് മുതൽ നാല് ദിവസം വരെ നീളുന്നതാണു സമ്മേളനം.
സേനയിലെ ജനാധിപത്യ സ്വഭാവത്തിെൻറ കടയ്ക്കൽ കത്തി െവക്കുന്നതാണ് നിർദേശങ്ങളെന്നും സംഘടനാ ഭാരവാഹികളുമായി കൂടിയാലോചന നടത്താതെ െഎ.പി.എസ് ഉദ്യോഗസ്ഥരുടെ ഏകപക്ഷീയ നിലപാടിലാണ് ഭേദഗതിയെന്നുമാണ് പൊലീസുകാർ ആരോപിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.