ഗൂഡല്ലൂർ: പ്രസവിച്ച ഉടൻ കുഞ്ഞിനെ തേയിലക്കാട്ടിൽ കുഴിച്ചുമൂടിയ സംഭവത്തിൽ മാതാവിനെ അറസ്റ്റ് ചെയ്തു. കോത്തഗിര ി സ്വദേശിനി മുത്തുലക്ഷ്മി ആണ് അറസ്റ്റിലായത്. കോത്തഗിരി കോത്തഗിരിക്കടുത്ത് ഡിസംബർ 31നാണ് തേയില നുള്ളാൻ പ ോയ തൊഴിലാളികൾ ഒരു കാലു മാത്രം മണ്ണിന് പുറത്ത് കാണപ്പെട്ട നവജാത ശിശുവിെൻറ മൃതദേഹം കണ്ടത്. ഇവർ പൊലീസിൽ വിവരം അറിയിച്ചു.
അന്വേഷണത്തിനിടെ മുത്തുലക്ഷ്മിയാണ് സംഭവത്തിന് പിന്നിലെന്ന് പൊലീസ് കണ്ടെത്തി. കോത്തഗിരി കണ്ണികാദേവി കോളനിയിൽ താമസിക്കവെ മുത്തുലക്ഷ്മിയുടെ ഭർത്താവ് മരിച്ചിരുന്നു. രണ്ട് ആൺകുട്ടികളുണ്ട്. ഇതിനിടെ അവിഹിത ഗർഭം ധരിച്ചു.
വിധവയായ താൻ ഗർഭിണിയായത് നാട്ടുകാർ അറിഞ്ഞാൽ നാണക്കേടാകുമെന്ന് കണ്ട് ഗുണ്ടു ബെഡിലേക്ക് മാറിത്താമസിച്ചു. ഡിസംബർ 27ന് ആൺകുഞ്ഞിനെ പ്രസവിക്കുകയും ഉടനെ തേയിലക്കാട്ടിൽ കുഴിച്ചുമൂടുകയും ചെയ്തെന്ന് മുത്തുലക്ഷ്മി മൊഴി നൽകി. തുടർന്നാണ് അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.