കോട്ടയം: ലൈംഗികാരോപണം നേരിടുന്ന ജലന്ധർ ബിഷപ് ഫ്രാേങ്കാ മുളക്കലിനെ രൂപതയുടെ ചുമതലകളിൽ നിന്ന് മാറ്റി. മുംബൈ അതിരൂപത മുൻ സഹായ മെത്രാൻ ആഗ്നെലോ റൂഫിനോ ഗ്രേഷ്യസിനാണ് പകരം ചുമതല നൽകിയിരിക്കുന്നത്. തന്നെ ചുമതലകളിൽ നിന്ന് നീക്കണമെന്ന് ഫ്രാേങ്കാ നേരത്തെ ആവശ്യപ്പെട്ടിരുന്നു.
അതിനിടെ കന്യാസ്ത്രീയുടെ പരാതിയിൽ ഫ്രാേങ്കായെ തൃപ്പൂണിത്തുറയില ക്രൈംബ്രാഞ്ച് ഒാഫീസിൽ േചാദ്യം ചെയ്യുന്നത് രണ്ടാം ദിവസവും തുടരുകയാണ്. ഇന്നു തന്നെ ബിഷപ്പിെൻറ അറസ്റ്റ് ഉണ്ടായേക്കുമെന്നാണ് റിപ്പോർട്ട്. അറസ്റ്റിന് നിയമ തടസ്സമില്ലെന്ന് ഡയറക്ടർ ജനറൽ ഒാഫ് പ്രോസിക്യുഷനും പൊലീസ് മേധാവി ലോക്നാഥ് െബഹ്റയും അറിയിച്ചു.
പുതുതായി ഒരു വാദവും മുന്നോട്ടുവെക്കാൻ ബിഷപ്പിന് കഴിഞ്ഞില്ലെന്നാണ് വിവരം. ഫലത്തിൽ ബിഷപ്പ് കടുത്ത പ്രതിരോധത്തിലാണ്. പൊലീസ് ഇന്ന് മുന്നോട്ടുവെച്ച ചോദ്യത്തിന് ഒന്നിനു പോലും വ്യക്തമായ മറുപടി നൽകാൻ അയാൾക്കായിട്ടില്ല. ചോദ്യം ചെയ്യലിൽ മാനസികമായി തകർന്ന അവസ്ഥയിലാണ് ബിഷപ്പ് എന്നാണ് റിപോർട്ട്.
ചോദ്യങ്ങളും ഉപചോദ്യങ്ങളുമായി ഇന്ന് 200 ചോദ്യങ്ങളാണ് െപാലീസ് തയാറാക്കിയത്. ചോദ്യത്തിന് മാത്രം ഉത്തരം നൽകിയാൽ മതിയെന്ന നിലപാടിലാണ് പൊലീസ്. ഇന്നലത്തേതിൽ നിന്ന് വ്യത്യസ്തമായ നിലപാടാണ് പൊലീസ് സ്വീകരിക്കുന്നത്. തെളിവുകൾ കാണിക്കാതെ ചോദ്യം ചെയ്ത ശേഷം പിന്നീട് ബൊധ്യപ്പെടുത്തുന്ന രീതിയാണ് അവലംബിക്കുന്നത്. അത് ബിഷപ്പിനെ വെട്ടിലാക്കുകയാണ്.
എല്ലാ ചോദ്യങ്ങൾക്കും ഇല്ല എന്ന ബിഷപ്പിെൻറ ഉത്തരം പൊലീസിനെ ചൊടിപ്പിക്കുന്നുണ്ട്. അതേസമയം, കന്യാസ്ത്രീയുടെ രഹസ്യമൊഴിയെ സാധൂകരിക്കുന്ന തെളിവുകളാണ് പൊലീസിെൻറ ബലം.
ഇന്നലെ ഏഴരമണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനിടെ ഭക്ഷണം പോലും കഴിക്കാൻ ബിഷപ്പ് തയാറായിരുന്നില്ല. ഉച്ച ഭക്ഷണത്തിനായി ബിസ്ക്കറ്റും സാൻഡ്വിച്ചും വെള്ളവുമായിരുന്നു തയാറാക്കിയിരുന്നതെങ്കിലും രണ്ട് അണ്ടിപ്പരിപ്പും വെള്ളവുമാണ് കഴിച്ചത്. ഇടക്കിെട വെള്ളം ആവശ്യപ്പെടുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.