തിരുവനന്തപുരം: അറബിക് ഉള്‍പ്പെെടയുള്ള വിദേശ ഭാഷ സര്‍വകലാശാല സാധ്യത മങ്ങുന്നു. ഇത്തരം സർവകലാശാല വരുത്തുന്ന സ്ഥിരവും ആവർത്തനവുമായ ചെലവ് വഹിക്കാനുള്ള ധനസ്ഥിതിയില്ലെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ടെന്ന് മന്ത്രി സി. രവീന്ദ്രനാഥ് നിയമസഭയിൽ അറിയിച്ചു. പി.കെ. അബ്ദുറബ്ബിെൻറ സബ്മിഷന് മറുപടി പറയുകയായിരുന്നു മന്ത്രി. ആവശ്യം ചർച്ചക്ക് വിധേയമാക്കാമെന്നും മന്ത്രി പറഞ്ഞു.
കഴിഞ്ഞ സര്‍ക്കാറിെൻറ കാലത്ത് ഇത്തരമൊരു സര്‍വകലാശാല രൂപവത്കരിക്കാൻ തത്ത്വത്തിൽ അംഗീകാരം നൽകിയിരുന്നു. എന്നാൽ, ധനവകുപ്പിെൻറ അനുമതി ലഭിക്കാത്തതുമൂലം ഉത്തരവിറങ്ങിയില്ല. കെ. ജയകുമാറിനെ സ്പെഷൽ ഒാഫിസറാക്കാനും പ്രഥമിക ചെലവിന് ഒരു കോടി രൂപ നൽകാനുമായിരുന്നു തീരുമാനം. ഇതു ധനവകുപ്പ് അംഗീകരിച്ചില്ല. പനങ്ങാട് പഞ്ചായത്തിൽ 75 ഏക്കർ ഇഫ്ളു ഒാഫ്കാമ്പസിനായി കൈമാറിയിരുെന്നന്നും മന്ത്രി പറഞ്ഞു.
കൊല്ലം ജില്ലയിലെ മൺറോതുരുത്ത് പഞ്ചായത്ത് സംരക്ഷിച്ച് നിലനിര്‍ത്താനുള്ള ശാസ്ത്രീയ മാർഗങ്ങളെക്കുറിച്ച് വിദഗ്ധ ഏജന്‍സിയെക്കൊണ്ട് പഠനം നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു. മണ്‍റോതുരുത്ത് ദ്വീപിലേക്ക് ഉപ്പുവെള്ളം കയറുന്നതും മുങ്ങിപ്പോകുന്നതും പ്രതിരോധിക്കുന്നതിനോടൊപ്പം ശാസ്ത്രീയ കൃഷിരീതികളും ഉണ്ടാകണമെന്ന് കോവൂർ കുഞ്ഞുമോെൻറ ശ്രദ്ധക്ഷണിക്കലിന് മുഖ്യമന്ത്രി മറുപടി നൽകി. 2004ലെ സൂനാമിക്ക് ശേഷമാണ് ഇവിടെ വേലിയേറ്റത്തില്‍ വീടുകള്‍ ഇരുന്നുപോകൽ തുടങ്ങിയത്. ഇതു തടയാൻ കായലിലും പുഴകളിലും സംരക്ഷണ ഭിത്തികള്‍ നിർമിക്കണമെന്നതുള്പ്പെടെ നിർദേശങ്ങള്‍ പരിഗണിക്കും.പ്രത്യേക പാക്കേജ് നടപ്പാക്കണമെന്ന് കോവൂർ കുഞ്ഞുമോൻ ആവശ്യപ്പെട്ടപ്പോൾ ദ്വീപ് സംരക്ഷണത്തിന് ഉതകുന്ന നടപടി ആലോചിക്കുമെന്നും പ്രത്യേകം പരിഗണിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.