തിരുവനന്തപുരം: പ്രവാസി മലയാളികളോട് സർക്കാർ സ്വീകരിച്ചിരിക്കുന്ന നിഷേധാത്മ ക നിലപാടിൽ പ്രതിഷേധിച്ച് ലോക കേരള സഭയുടെ വൈസ് ചെയർമാൻ സ്ഥാനം രാജിവെച്ചതായി പ്ര തിപക്ഷ നേതാവ് രമേശ് ചെന്നിത്തല വാർത്തസമ്മേളനത്തിൽ അറിയിച്ചു.
കത്ത് ഉടൻ മു ഖ്യമന്ത്രിക്ക് കൈമാറും. ലോക കേരള സഭയിലെ അംഗത്വം ഉപേക്ഷിക്കുന്ന കാര്യം യു.ഡി.എഫ് എം. എൽ.എമാർ യോഗംചേർന്ന് തീരുമാനിക്കുമെന്ന് പ്രതിപക്ഷ ഉപനേതാവ് എം.കെ. മുനീറും അറി യിച്ചു. ആത്മഹത്യചെയ്ത സാജൻ സി.പി.എമ്മിലെ വിഭാഗീയതയുടെ രക്തസാക്ഷിയാണെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി. സംഭവം നർക്കോട്ടിക് ഡിവൈ.എസ്.പി അല്ല അന്വേഷിക്കേണ്ടത്. ഇപ്പോഴത്തെ അന്വേഷണം പറയുംപോലെ റിപ്പോർട്ട് എഴുതിക്കിട്ടുന്നതിനാണ്. ഇവിടം ഭരിക്കുന്നത് സർക്കാറിന് പകരം പാർട്ടിയാണ്. ആന്തൂർ മുനിസിപ്പാലിറ്റി ചെയർപേഴ്സൻ ശ്യാമളക്കെതിരെ പ്രേരണാകുറ്റത്തിന് കേസെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മുനിസിപ്പൽ സെക്രട്ടറി സർവാധികാരിയാണെന്ന് പറയാൻ മുഖ്യമന്ത്രിക്ക് നാണമില്ലേയെന്ന് ചോദിച്ച എം.കെ. മുനീർ, ലൈസൻസ് നൽകേണ്ടെന്ന് സെക്രട്ടറി ഒറ്റക്ക് തീരുമാനിച്ചുവെന്ന് പറഞ്ഞാൽ വിശ്വസിക്കാനാവില്ലെന്ന് പറഞ്ഞു.
ഗൾഫിൽ കൂട്ടരാജി ദുബൈ: ലോക കേരള സഭയിൽ നിന്ന് കോൺഗ്രസ് അംഗങ്ങളുെട കൂട്ടരാജി. പ്രവാസി താൽപര്യങ്ങൾ സംരക്ഷിക്കുന്നതിൽ കേരള സർക്കാർ പരാജയപ്പെട്ടുവെന്നാരോപിച്ച് സഭയുടെ ഉപാധ്യക്ഷ പദവി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രാജിവെച്ചതിനു പിന്നാലെയാണ് യു.എ.ഇ, സൗദി, ബഹ്ൈറൻ, ഒമാൻ, കുവൈത്ത് എന്നിവിടങ്ങളിൽ നിന്നുള്ള കോൺഗ്രസ് പ്രതിനിധികളും രാജി പ്രഖ്യാപിച്ചത്.
ഇൻകാസ് യു. എ. ഇ പ്രസിഡൻറ് മഹാദേവൻ വാഴശ്ശേരിൽ, കുവൈത്ത് ഒ.ഐ.സിസി അധ്യക്ഷൻ വർഗീസ് പുതുക്കുളങ്ങര, സൗദി ഒ.െഎ.സി.സി നേതാവ് കെ.എം. ഷെരിഫ് കുഞ്ഞ്, ഒ.െഎ.സി.സി ഒമാൻ പ്രസിഡൻറ് സിദ്ദീഖ് ഹസൻ, ഒ.ഐ.സി.സി ഗ്ലോബൽ ജനറൽ സെക്രട്ടറി രാജു കല്ലുംപുറം എന്നിവരാണ് രാജി പ്രഖ്യാപിച്ചത്.
ഖത്തറിൽ നിന്നുള്ള കോൺഗ്രസ് പ്രതിനിധിയും ഉടനെ രാജിവെക്കുമെന്നറിയുന്നു. എന്നാൽ ഗൾഫ് മേഖലയിൽ നിന്ന് ശക്തമായ പ്രാതിനിധ്യമുള്ള മുസ്ലിം ലീഗ് അംഗങ്ങൾ ഇതു സംബന്ധിച്ച തീരുമാനം പ്രഖ്യാപിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.