തിരുവനന്തപുരം: തിരുവനന്തപുരത്തുനിന്നുള്ള മാംഗളൂർ എക്സ്പ്രസ് കൊച്ചുവേളി യിലേക്ക് മാറ്റിയതിനെതുടർന്നുള്ള യാത്രക്കാരുടെ പ്രതിഷേധം തണുപ്പിക്കുന്നതിന് അ മൃത-രാജ്യറാണി എക്സ്പ്രസ് ഒരു മണിക്കൂർ നേരത്തേയാക്കി. രാത്രി 8.30നുള്ള മാംഗളൂർ എക്സ്പ്രസ് കൊച്ചുവേളിയിലേക്ക് നീട്ടിയതോടെ രാത്രി ഏഴിനുള്ള മലബാറിനു ശേഷം 10 വരെ തിരുവനന്തപുരം സെൻട്രലിൽനിന്ന് കൊച്ചി ഭാഗത്തേക്ക് ട്രെയിനുകളൊന്നും ഇല്ലാത്ത സ്ഥിതിയായിരുന്നു. 10ന് പുറപ്പെടുന്ന അമൃത-രാജ്യറാണിയായിരുന്നു പിന്നെ ആശ്രയം. ഇൗ സാഹചര്യം കണക്കിലെടുത്താണ് തിങ്കളാഴ്ച മുതൽ അമൃത-രാജ്യറാണി എക്സ്പ്രസ് തമ്പാനൂരിൽ രാത്രി ഒമ്പതിന് പുറെപ്പടുന്ന വിധം സമയം പുനഃക്രമീകരിച്ചത്. ഏപ്രിൽ 24 വരെയാണ് ഇൗ ക്രമീകരണം.
എറണാകുളം- അങ്കമാലി മേഖലയിലെ അറ്റകുറ്റപ്പണിയുമായി ബന്ധപ്പെട്ടാണ് ഒരു മണിക്കൂർ നേരത്തേയാക്കിയതെന്നാണ് റെയിൽവേ ഔദ്യോഗികമായി അറിയിച്ചത്. എന്നാൽ, രാത്രികാല യാത്രാസൗകര്യം ഒരുക്കുന്നതിെൻറ ഭാഗമായിട്ടുകൂടിയാണ് നടപടിയെന്നാണ് റെയിൽവേ അധികൃതർ പറയുന്നത്. തൃശൂർ വരെ ഒരുമണിക്കൂർ നേരത്തേയെത്തുന്ന െട്രയിൻ തുടർന്ന് ഇവിടെ നിർത്തിയിട്ടശേഷം പഴയ സമയക്രമം പാലിച്ചാവും തുടർയാത്ര. തമ്പാനൂരിൽനിന്ന് രാത്രി 8.30ന് പുറപ്പെട്ടിരുന്ന മംഗളൂരു എക്സ്പ്രസ് മൂന്നു മാസമായി യാത്രതുടങ്ങുന്നതും അവസാനിപ്പിക്കുന്നതും കൊച്ചുവേളിയിലാണ്. ഫെബ്രുവരി ആറുവരെയും തുടർന്ന് മാർച്ച് ആറുവരെയും ഒേരാ മാസം വീതമായിരുന്നു ആദ്യ ദീർഘിപ്പിക്കൽ. ഇക്കുറി മൂന്നു മാസത്തേക്കാണ് സർവിസ് നടത്തിപ്പ് കൊച്ചുവേളിയിലേക്ക് നീട്ടിയത്.
അതിനിടെ നാഗർകോവിൽ-കന്യാകുമാരി സെക്ഷനിലെ അറ്റക്കുറ്റപ്പണിയുടെ പേരിൽ രാത്രി 7.25ന് തിരുവനന്തപുരത്തുനിന്ന് കൊല്ലത്തേക്കുള്ള മെമു സർവിസ് കൂടി തിങ്കളാഴ്ച മുതൽ റദ്ദാക്കുന്നതോടെ യാത്രാദുരിതം വർധിക്കുന്ന സാഹചര്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.