എടത്തല: ഉസ്മാനെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങി

ആലുവ: എടത്തലയില്‍ പൊലീസ് മര്‍ദനമേറ്റ കുഞ്ചാട്ടുകര മരത്തുംകുടി ഉസ്മാനെ (39) പൊലീസ് ചോദ്യം ചെയ്യാനായി കസ്റ്റഡിയില്‍ വാങ്ങി. ചികിത്സക്കായി പ്രവേശിപ്പിച്ച ആലുവ രാജഗിരി ആശുപത്രിയിലെത്തി ഉസ്മാനെ ചോദ്യം ചെയ്തതായി കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. ഉദയഭാനു പറഞ്ഞു.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് പൊലീസുകാര്‍ സഞ്ചരിച്ച കാര്‍ ബൈക്കിലിടിച്ചതിനെത്തുടർന്നുണ്ടായ തർക്കത്തിനിടെ ഉസ്മാന് മര്‍ദനമേറ്റത്. സംഭവത്തിെൻറ ദൃക്സാക്ഷി കാറിലുണ്ടായിരുന്ന പോക്‌സോ കേസിലെ പ്രതി മുതിരക്കാട്ടുമുകള്‍ ചക്കിക്കല്ലുപറമ്പ് വീട്ടില്‍ സിദ്ധാർഥും റിമാന്‍ഡിലാണ്.  ഉസ്മാന് മര്‍ദനമേറ്റ കേസില്‍ ചോദ്യം ചെയ്യാനായി സിദ്ധാർഥിനെ കസ്റ്റഡിയില്‍ വാങ്ങുമെന്ന് ഡിവൈ.എസ്.പി പറഞ്ഞു. ഉസ്മാനെ മര്‍ദിച്ച പൊലീസ് ഉദ്യോഗസ്ഥരെ ചോദ്യം ചെയ്തതായി സൂചനയുണ്ട്.

എന്നാല്‍, അന്വേഷണ സംഘം ഇത് നിഷേധിച്ചു. പൊലീസുകാരോട് അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകാന്‍ നോട്ടീസ് നല്‍കിയിരുന്നു. എ.എസ്.ഐ പുഷ്പരാജ്, സീനിയര്‍ സി.പി.ഒ ജലീല്‍, സി.പി.ഒ അഫ്‌സല്‍ എന്നിവരെ ഇതിനെ തുടര്‍ന്ന് സ്ഥലം മാറ്റിയിരുന്നു.

Tags:    
News Summary - aluva police- kerala police

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.