'അന്ന് പാലാ ബിഷപ്പ് നിർദേശിച്ചു, സി.എച്ച് മുഹമ്മദ് കോയ മുഖ്യമന്ത്രിയാകണം'; വെളിപ്പെടുത്തലുമായി മുൻ ഡി.ജി.പി

കൊച്ചി: 1979ൽ മുസ്ലിംലീഗ് നേതാവ് സി.എച്ച്. മുഹമ്മദ് കോയ കേരളത്തിെൻറ മുഖ്യമന്ത്രിയാകണമെന്ന് ശിപാർശ ചെയ്തത് അന്നത്തെ പാലാ ബിഷപ് സെബാസ്റ്റ്യൻ വയലിലെന്ന് വെളിപ്പെടുത്തൽ. എറണാകുളത്ത് മൈനോറിറ്റി ഇന്ത്യൻസ് പ്ലാനിങ് ആൻഡ് വിജിലൻസ് കമീഷൻ ട്രസ്റ്റ് സംഘടിപ്പിച്ച സി.എച്ച് അനുസ്മരണത്തിൽ പ്രഭാഷണം നടത്തിയ മുൻ ഡി.ജി.പി ഡോ. അലക്സാണ്ടർ ജേക്കബാണ് വെളിപ്പെടുത്തൽ നടത്തിയത്. നിലവിലെ പാലാ ബിഷപ്പിെൻറ മുസ്ലിം വിരുദ്ധ വിവാദ പ്രസ്താവന നിലനിൽക്കുന്ന സാഹചര്യത്തിൽ ശ്രദ്ധേയമാണ് മുൻ ഡി.ജി.പിയുടെ വെളിപ്പെടുത്തൽ.

അഞ്ചാം കേരള നിയമസഭയിൽ കെ. കരുണാകരനും എ.കെ. ആൻറണിക്കും പി.കെ. വാസുദേവൻ നായർക്കും ശേഷമാണ് സി.എച്ച് മുഖ്യമന്ത്രിയായത്. 1979 ഒക്ടോബർ 12നായിരുന്നു സത്യപ്രതിജ്ഞ. അന്ന് പാലാ എം.എൽ.എ കെ.എം. മാണി മുഖ്യമന്ത്രി സ്ഥാനത്തേക്ക് വരുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് സി.എച്ച് മുഖ്യമന്ത്രിയാകുന്നത്.''അന്ന് വയലിൽ തിരുമേനിയാണ് കെ.എം. മാണിക്ക് പകരം മുഹമ്മദ് കോയയെ ശിപാർശ ചെയ്തത്. അങ്ങനെ പാലാ മെത്രാെൻറ പിന്തുണയോടെ കേരളത്തിെൻറ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഒരു മുസ്ലിമിന് എത്താൻ പറ്റി'' -അലക്സാണ്ടർ ജേക്കബ് വിവരിച്ചു.

സമുദായങ്ങൾ പരസ്പരം പഴിക്കുന്നതിൽ അർഥമില്ലെന്നും കേരളത്തിെൻറ സാമൂഹിക സന്തുലിതാവസ്ഥ അട്ടിമറിക്കുന്ന അവസ്ഥയിലേക്ക് പോകരുതെന്നും ഗോവ ഗവർണർ പി.എസ്. ശ്രീധരൻപിള്ള ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. കത്തോലിക്ക സഭയിലെ വൈദികർ യേശു എന്ന ആശയത്തിനായി ജീവിതം സമർപ്പിച്ചവരാണ്. അവരുടെ വാക്കുകളിൽ സമുദായ താൽപര്യം ഉണ്ടാകുന്നത് സ്വാഭാവികമാണ്. അതിെൻറ പേരിൽ വിവാദം അരുതെന്നും വിട്ടുവീഴ്ച വേണമെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - Alexander Jacob C. H. Mohammed Koya chief ministership

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.