അപമാനിച്ച യുവാക്കളുടെ മാപ്പപേക്ഷ സ്വീകരിച്ചെന്ന് നടി

കൊച്ചി: ഷോപ്പിങ് മാളിൽ അപമാനിക്കപ്പെട്ട സംഭവത്തിൽ തന്നെ അപമാനിച്ച യുവാക്കളുടെ മാപ്പപേക്ഷ സ്വീകരിച്ചെന്ന് നടി അറിയിച്ചു. ഇരുവരുടെയും കുടുംബങ്ങളെ ഒാര്‍ത്താണ് മാപ്പ് നല്‍കുന്നത്. തന്നെ പിന്തുണച്ചവരോട് നന്ദിയുണ്ടെന്നും നടി സമൂഹമാധ്യമത്തിലൂടെ അറിയിച്ചു.

കേസിൽ ആരോപണവിധേയരായ പെരിന്തൽമണ്ണ സ്വദേശികളായ റംഷാദ്, ആദിൽ എന്നിവർ യുവാക്കൾ കസ്റ്റഡിയിലാണ്. കളമശ്ശേരി കുസാറ്റ് ജങ്ഷനിൽവെച്ച് ഞായറാഴ്ച രാത്രി ഒമ്പതോടെയാണ് കളമശ്ശേരി സി.ഐയുടെ നേതൃത്വത്തിൽ പിടികൂടിയത്. പെരിന്തൽമണ്ണയിൽനിന്ന് കീഴടങ്ങാനായി എറണാകുളത്തേക്ക് വരികയായിരുന്നു പ്രതികൾ.

അതേസമയം, നടിയെ മനഃപൂർവം അപമാനിച്ചിട്ടില്ലെന്ന് വ്യക്തമാക്കി ഇവർ രാവിലെ രംഗത്തെത്തിയിരുന്നു. മാധ്യമങ്ങൾക്ക് മുന്നിലെത്തി കാര്യങ്ങൾ വിശദീകരിച്ച ഇവർ കീഴടങ്ങുമെന്ന അഭ്യൂഹങ്ങൾ പരന്നെങ്കിലും പിന്നീട് എവിടേക്കാണ് പോയതെന്ന് വ്യക്തമായില്ല. അറസ്റ്റ് ചെയ്യാൻ കളമശ്ശേരി പൊലീസ് മങ്കടയിലെത്തിയെങ്കിലും യുവാക്കളെ കണ്ടെത്താനായില്ല. പ്രതികളുടെ മൊബൈൽ ഫോൺ ഓഫായിരുന്നു.

പിന്നീട് ജാമ്യമെടുക്കാൻ ആളുകളുമായി എറണാകുളത്തേക്ക് പ്രതികൾ തിരിച്ചുവെന്ന വിവരം പൊലീസിന് ലഭിച്ചു. തൃശൂർ പാലിയേക്കര ടോൾ ഭാഗത്തുവെച്ച് കസ്റ്റഡിയിൽ എടുക്കാൻ ശ്രമിച്ചെങ്കിലും കാർ തിരിച്ചറിയാനായില്ല. തുടർന്ന് കുസാറ്റ് ജങ്ഷനിൽവെച്ച് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.

Tags:    
News Summary - Actress accepts apology from abused youth

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.