കുട്ടനാട്ടിലെ ഷാപ്പിലെ കൊലപാതകം: പ്രതികൾ റിമാൻഡിൽ

കുട്ടനാട്: രാമങ്കരി കുന്നങ്കരി വാഴയിൽ കള്ളുഷാപ്പിൽ ജീവനക്കാർ തമ്മിലുണ്ടായ സംഘർഷത്തിൽ തലക്കടിയേറ്റ് ഒരാൾ മരിച്ച സംഭവത്തിലെ പ്രതികളെ റിമാൻഡ് ചെയ്തു. ഷാപ്പ് ജീവനക്കാരനായ കോഴിക്കോട് മാവൂർ ചെറുപ്പ പാറ വീട്ടിൽ മുരളിയാണ് (37) മരിച്ചത്.

മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. കോട്ടയം കുറിച്ചി എസ്. പുരം മട്ടാഞ്ചേരിൽ വീട്ടിൽ നെവിൻ (27), കൊട്ടാരക്കര മൈലംപള്ളിക്കൽ ബംഗ്ലാന്തര പുത്തൻവീട് ശ്രീക്കുട്ടൻ (24) എന്നിവരാണ് റിമാൻഡിലായത്.

ശനിയാഴ്ച പുലർച്ച നെവിനും മുരളിയും തമ്മിലെ വാക്കേറ്റം അടിപിടിയിൽ എത്തുകയായിരുന്നു. ശ്രീക്കുട്ടനും നെവിനൊപ്പം ചേർന്ന് വിറകുകൊള്ളികൊണ്ട് മുരളിയെ അടിച്ചു. തലക്കടിയേറ്റ മുരളി ചലനമറ്റ് വീണതോടെ ചങ്ങനാശ്ശേരിയിലെ ആശുപത്രിയിലെത്തിച്ചു. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

Tags:    
News Summary - Accused in remand of Kuttanad shap murder

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.