കൊച്ചി: വിചാരണ നടപടികളിൽ നേരിട്ട് ഹാജരാകണമെന്ന നിയമത്തിൽ ഇളവനുവദിച്ച്, ജോലി ആവശ്യാർഥം വിദേശത്ത് പോകാൻ ക്രിമിനൽ കേസിൽ പ്രതിയായ പ്രവാസിക്ക് ഉപാധികളോടെ അനുവാദം നൽകാമെന്ന് ഹൈകോടതി. കോടതി ആവശ്യപ്പെടുന്ന അവസരത്തിൽ പ്രതിതന്നെ നേരിട്ട് ഹാജരാകാമെന്നും കേസ് പരിഗണിക്കുന്ന ദിവസങ്ങളിെലല്ലാം പ്രതിക്കായി അഭിഭാഷകൻ ഹാജരാകുമെന്നും സത്യവാങ്മൂലം നൽകാൻ തയാറാണെങ്കിൽ ഈ ഇളവ് അനുവദിക്കാൻ കോടതിക്ക് അധികാരമുണ്ടെന്ന് ജസ്റ്റിസ് ആർ. നാരായണ പിഷാരടി വ്യക്തമാക്കി.
പത്തനംതിട്ട ജില്ലക്കാരനായ അരുൺ ബേബി എന്നയാൾക്ക് ഇത്തരം ഉപാധികളോടെ വിചാരണ നടപടികളിൽ ഇളവനുവദിച്ചാണ് ഉത്തരവ്.
ഗാർഹിക പീഡനക്കേസിൽ ഒന്നാം പ്രതിയായി ജാമ്യത്തിൽ കഴിയുന്ന ഹരജിക്കാരെൻറ കേസിൽ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം നൽകിയെങ്കിലും അപാകത ചൂണ്ടിക്കാട്ടി മജിസ്ട്രേറ്റ് ഇത് മടക്കി. പിന്നീട് കുറ്റപത്രം സമർപ്പിച്ചിട്ടില്ല.
യു.എ.ഇയിൽ ജനറൽ ഇലക്ട്രിക്കൽ എൻജിനീയറായ തെൻറ വിസ കാലാവധി ജൂലൈയിൽ പൂർത്തിയാകുമെന്നതിനാൽ യാത്രക്ക് അനുമതി നൽകണമെന്നാവശ്യപ്പെട്ടാണ് കോടതിയെ സമീപിച്ചത്. ഉപാധികൾ പാലിക്കാൻ തയാറാണെങ്കിൽ ജോലി ആവശ്യാർഥം പ്രതിക്ക് വിദേശത്തേക്ക് പോകാൻ തടസ്സമില്ലെന്ന് കോടതി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.