അപകടത്തിൽ തകർന്ന സ്കൂട്ടർ

ആലുവ-പെരുമ്പാവൂർ റോഡിൽ വാഹനാപകടം; 'മാധ്യമം' ജീവനക്കാരനും ഭാര്യക്കും ഗുരുതര പരിക്ക്

ആലുവ: ആലുവ-പെരുമ്പാവൂർ റോഡിൽ വാഹനാപകടം. സ്കൂട്ടറിൽ ലോറി ഇടിച്ച് 'മാധ്യമം' ജീവനക്കാരൻ ഹാഷിമിനും ഭാര്യക്കും ഗുരുതര പരിക്കേറ്റു. സ്കൂട്ടറിൽ ഇടിച്ച് നിർത്താതെ പോയ ലോറി പാലത്തിന്‍റെ കൈവരിയിൽ ഇടിച്ച് മറിഞ്ഞു.

കുട്ടമശേരി ചാലക്കൽ ഭാഗത്ത് താമസിക്കുന്ന ചെങ്ങമനാട് പനയക്കടവ് സ്വദേശി ഹാഷിം മാധ്യമം കോഴിക്കോട് കോർപറേറ്റ് ഓഫിസിലെ ജീവനക്കാരനാണ്. ഭാര്യ ഫാത്തിമയോടൊപ്പം സ്കൂട്ടറിൽ പോകവേയായിരുന്നു അപകടം. ഇരുവരെയും എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹാഷിമിന്‍റെ വലതുകാൽ, കൈ, കണ്ണ് തുടങ്ങിയവക്ക് ഗുരുതര പരിക്കുണ്ട്.



(നിർത്താതെ പോയ ലോറി പാലത്തിന്‍റെ കൈവരിയിൽ ഇടിച്ച് മറിഞ്ഞ നിലയിൽ)

 

ശനിയാഴ്ച അർധരാത്രി തോട്ടുംമുഖം ന്യു ഈറക്ക് മുമ്പിലാണ് ആദ്യ അപകടമുണ്ടായത്. സ്കൂട്ടറിൽ ഇടിച്ചതിന് ശേഷം ലോറി നിർത്താതെ പോകുകയായിരുന്നു. തോട്ടുമുഖം പാലത്തിൽ ഇന്നോവ കാറുമായി കൂട്ടിയിടിക്കാതിരിക്കാൻ ലോറി വെട്ടിച്ചപ്പോൾ പാലത്തിന്‍റെ കൈവരിയിൽ ഇടിച്ച് മറിയുകയായിരുന്നു. 

Tags:    
News Summary - Accident on Aluva-Perumbavoor road madhyamam employee and wife injured

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.