????????? ?????

ചികിത്സക്ക് മംഗളൂരുവിലേക്ക് പോകാനാവാതെ ഒരാള്‍ കൂടി മരിച്ചു

മഞ്ചേശ്വരം: മംഗളൂരുവിലേക്ക് ചികിത്സക്ക് പോകാന്‍ കഴിയാതെ കാസര്‍കോട് ജില്ലയില്‍ ഒര ാള്‍ കൂടി മരിച്ചു. ഉപ്പള ഹിദായത്ത് നഗര്‍ സ്വദേശി അബ്ബാസ് ഹാജിയാണ് (68) മരിച്ചത്. ഇതോടെ അ തിര്‍ത്തി അടച്ചതിനെ തുടര്‍ന്ന് ചികിത്സ ലഭിക്കാതെ കാസര്‍കോട്ട് മരിച്ചവരുടെ എണ്ണം 14 ആയി.


ഹൃദ്രോഗിയായ അബ്ബാസ് ഹാജി മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലാണ് വര്‍ഷങ്ങളായി ചികിത്സ തേടിയിരുന്നത്. രാവിലെ രോഗം മൂര്‍ച്ഛിച്ചതോടെ പരിയാരത്തേക്ക് കൊണ്ടുപോയി. ഉപ്പളയില്‍നിന്നും സമീപത്തുള്ള മംഗളൂരുവിലെ ആശുപത്രിയിലേക്ക് പോകാനാവാത്തതിനാലാണ് പരിയാരത്തേക്ക് തിരിച്ചത്. തലപ്പാടി അതിര്‍ത്തിയിലെ പരിശോധനക്കും സാക്ഷ്യപത്രത്തിനും എടുക്കുന്ന സമയവും ആശുപത്രിയില്‍ ചികിത്സ കിട്ടാന്‍ വേണ്ടിവരുന്ന കാലതാമസവും പരിയാരത്തേക്ക് പോകാൻ കാരണമായി.

എന്നാൽ, യാത്രാമധ്യേ കാസര്‍കോടുവെച്ച് മരിച്ചു. ‌ കേരളത്തില്‍നിന്നും അടിയന്തര ചികിത്സ ആവശ്യമുള്ളവരെ തലപ്പാടി വഴി കടത്തിവിടാന്‍ ഇരു സംസ്ഥാനങ്ങളും തമ്മില്‍ ധാരണയായതിന് ശേഷവും അതിര്‍ത്തി വഴി രോഗികള്‍ക്ക് മംഗളൂരുവിലെത്താനാവുന്നില്ല.

Tags:    
News Summary - abbas haji obit manjeshwar-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.